
കൊച്ചി: വനിതാമതിലിന് പിന്തുണയുമായി ജനുവരി ഒന്നിന് താന്‍ മുന്‍നിരയില്‍ ഉണ്ടാവുമെന്ന് സ്വാമി അഗ്നിവേശ്. മുത്തലാഖ് നിയമം ലോകസഭയില്‍ പാസാക്കിയതിനെ കുറിച്ച് പ്രസംഗിക്കുന്നവര്‍ ശബരിമല വിധിയെ എന്തിനാണ് എതിര്‍ക്കുന്നതെന്നും സ്വാമി അഗ്നിവേശ് ചോദിച്ചു. കുസാറ്റിൽ സംഘടിപ്പിച്ച നവോഥാന സംരക്ഷണ സദസ്സിലാണ് സ്വാമി അഗ്നിവേശിന്‍റെ വിമർശനം.
പ്ലാസ്റ്റിക് സർജറിയെക്കുറിച്ചും ശാസ്ത്രത്തെ കുറിച്ചും പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞ അബദ്ധങ്ങൾ സമൂഹത്തെ പിന്നോട്ട് നടത്തും.പുതിയ സമൂഹത്തിനായി ഓരോ വ്യക്തികളും ചിന്തിച്ച് മുന്നോട്ട് പോകണം.യുവതികൾ വന്നാൽ അയ്യപ്പന്‍റെ ബ്രഹ്മചര്യം നഷ്ടപ്പെടുമെന്ന ചിന്ത വിഡ്ഢിത്തം. വനിതാ മതിൽ നവോഥാന ചരിത്രത്തിലെ പ്രധാന ഏടായി മാറുമെന്നും സ്വാമി അഗ്നിവേശ് പറഞ്ഞു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam