സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് ബലാൽസംഗ ശ്രമത്തിനിടെയെന്ന് ക്രൈം ബ്രാഞ്ച്

Web Desk |  
Published : Mar 11, 2018, 04:15 PM ISTUpdated : Jun 08, 2018, 05:44 PM IST
സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് ബലാൽസംഗ ശ്രമത്തിനിടെയെന്ന് ക്രൈം ബ്രാഞ്ച്

Synopsis

സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചത് ബലാൽസംഗ ശ്രമത്തിനിടെയെന്ന് ക്രൈം ബ്രാഞ്ച്

ജനനേന്ദ്രിയം മുറിച്ച കേസിൽ സ്വാമി ഗംഗേശാനന്ദക്കെിരെ ക്രൈം ബ്രാഞ്ച് വൈകാതെ കുറ്റപത്രം  സമർപ്പിക്കും.  ബാഹ്യപ്രേരണ കൊണ്ടാണ് സ്വാമിയുടെ ജനനേന്ദ്രിയം മുറിച്ചതെന്ന പെണ്‍കുട്ടിയുടെ രണ്ടാം മൊഴി പൊലീസ് തളളികളഞ്ഞു. അന്തിമ റിപ്പോർട്ട് നിയമോപദേശത്തിന് നൽകി.

വീട്ടുനുള്ളിൽ നടന്ന ബലാൽസംഗം ശ്രമത്തിനിടെ സ്വാമിയുടെ ജനനേന്ദ്രിയം വെട്ടിയെന്നാണ് ക്രൈം ബ്രാഞ്ച് നിഗമനം. പെണ്‍കുട്ടിയുടെ ആദ്യമൊഴിയുടെ അടിസ്ഥാനത്തിലാണ് ക്രൈം ബ്രാഞ്ച് കുറ്റപത്രം തയ്യാറാക്കിയിരിക്കുന്നത്.കേസന്വേഷണം തുടരുന്നതിനിടെ പെണ്‍കുട്ടി നാടകീയമായി മൊഴി മാറ്റിയിരുന്നു. സ്വാമിയുടെ സഹായി അയ്യപ്പാദസിൻറെ പ്രേരണയാൽ ചെയ്തതാണെന്നും സ്വാമി ഉപദ്രവിച്ചിട്ടില്ലെന്നുമായിരുന്നു മൊഴി . പക്ഷെ സംഭവത്തിനു പിന്നിൽ ഗൂഡാലോചനക്കുള്ള വെളിവില്ലെന്നാണ് ക്രൈം ബ്രാഞ്ചിൻറെ നിഗമനം. ഒരു വനിത എഡിജിപിക്കു് പങ്കുണ്ടെന്ന ഗംശേശാനന്ദയുടെ പരാതിയും ക്രൈം ബ്രാഞ്ച് തള്ളുന്നു.

കുഴഞ്ഞുമറിഞ്ഞ കേസായതിനാൽ വിശദമായ നിയമോപദേശത്തിനും ശേഷമായിരിക്കും ക്രൈം ബ്രാ‍ഞ്ച് കുറ്റപത്രം കോടതിയിൽ സമ‍ർപ്പിക്കുക. അതേ സമയം എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വീണ്ടും സ്വാമി ഗംഗേശാനന്ദ ശസ്ത്രികക്ക് വിധേയനായി. വിദഗ്ദ ചികിത്സ ഇപ്പോള്‍ നടന്നുവരുകയാണ്. തിരുവനന്തപുരം മെഡിക്കൽ കോളജ് ആശുപത്രിയിലായിരുന്നു ജനനേന്ദ്രിയും ആദ്യം തുന്നിചേർത്തത്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'ഭരണവിരുദ്ധ വികാരം പ്രാദേശിക ജനവിധിയെ ബാധിച്ചു' എ പത്മകുമാറിനെതിരായ സംഘടനാ നിലപാട് ശരിയെന്ന് സിപിഎം സെക്രട്ടേറിയറ്റ്
'ശാസ്തമംഗലത്തെ ഓഫീസ് ഒഴിയണം': വി കെ പ്രശാന്ത് എംഎൽഎയോട് കൗൺസിലർ ആർ ശ്രീലേഖ