ലൗ ജിഹാദികളുടെ കഴുത്ത് വെട്ടാൻ സഹോദരിമാർക്ക് വാൾ നല്‍കണമെന്ന് വിശ്വഹിന്ദു പരിഷത്‌  നേതാവ്

By Web DeskFirst Published Apr 27, 2018, 9:22 PM IST
Highlights
  • ആയിരം രൂപ മുടക്കി ഒരു വാൾ വാങ്ങി എല്ലാവീടുകളിലും വെക്കണം
  • ലൗജിഹാദികൾ സ്ത്രീകളെ നോക്കിയാൽ അവരുടെ കഴുത്തു വെട്ടണം

കാസർകോട്: ലൗ ജിഹാദുമായി വരുന്നവരുടെ കഴുത്തു വെട്ടാൻ സഹോദരിമാർക്ക് വാൾ വാങ്ങി നൽകണമെന്ന് വിശ്വഹിന്ദു പരിഷത്‌ വനിതാ നേതാവ് സ്വാധി സരസ്വതി. കാസർകോട് ബദിയടുക്കയിൽ നടന്ന വിരാറ്റ് ഹിന്ദു സമാജോത്സവം ഉത്ഘാടനം ചെയ്‌തു സംസാരിക്കുകയായിരുന്നു അവർ. ഒരുലക്ഷം രൂപവരെ മുടക്കി മൊബൈൽ ഫോൺ വാങ്ങുന്നവരാണ് നമ്മൾ. എന്നാൽ ആയിരം രൂപ മുടക്കി ഒരു വാൾ വാങ്ങി എല്ലാവീടുകളിലും വെക്കണം. ലൗജിഹാദികൾ സ്ത്രീകളെ നോക്കിയാൽ അവരുടെ കഴുത്തു വെട്ടാൻ ഈവാൾ ഉപയോഗിക്കണമെന്ന് സ്വാധി സരസ്വതി പറഞ്ഞു.

രക്ഷാബന്ധന ദിവസം നിങ്ങൾ സഹോദരികൾക്കു മധുരവും സമ്മാനങ്ങളും നൽകി അവരെ  സംരക്ഷിക്കുമെന്ന് വാക്ക് നൽകുന്നു. എന്നാൽ പെങ്ങൻമാരുടെ സംരക്ഷണത്തിന് വാല് പോലെ പുറകെ നടക്കാൻ കഴിയില്ല. അതുകൊണ്ട് അവർക്ക് വാൾ സമ്മാനിക്കണം. ഈ വാൾകൊണ്ട് ജിഹാദികളുടെ കഴുത്തു വെട്ടാൻ ഉപകരിക്കും. നിങ്ങളെല്ലാം പശുവിനെ ഗോമാതാവായി കാണുന്നവരല്ലേ നിങ്ങൾ. അമ്മയെ അറവ് ശാലയിലേക്ക് അയക്കുമോ. അതുകൊണ്ടു ഗോമാതാവിനെ കശാപ്പ് ചെയ്യുന്നവരെയും വാളുപയോഗിച്ചു വെട്ടണം. 

പശുവിനെ കൊല്ലുന്നവർക്ക്‌ ഇന്ത്യയിൽ താമസിക്കാൻ അവകാശമില്ല. കേരളത്തിൽ പശുവിനെ കൊല്ലുന്നവരെയും വെട്ടാൻ തയ്യാറാവണം. ഇന്ത്യയിൽ താമസിക്കണമെങ്കിൽ ഭാരത് മാതാകി ജയ് എന്ന് പറയണം. അയോധ്യയിൽ എന്നല്ല ഇന്ത്യയിൽ ഒരിടത്തും ബാബറിന്റെ പേരിൽ പള്ളി നിർമ്മിക്കാൻ അനുവദിക്കില്ല. പാപിയായ ബാബറെയും ഔറങ്കസീബിനെയും അംഗീകരിക്കാൻ ആവില്ല. ഞാൻമുസ്ലീമിന് എതിരല്ല, എ.പി.ജെ അബ്ദുൽ കലാമിനെയും റഹിമിനെയും  ബഹു മാനിക്കുന്നവളാണ്. ഹിന്ദു ആഘോഷത്തിൽ ഒരു മുസ്ലിമുംപങ്കെടുക്കുന്നില്ല. എന്നാൽ എല്ലാ മുസ്ലിം ആഘോഷങ്ങളിലും ഹിന്ദുക്കൾ പങ്കെടുക്കുന്നു. ഇത്‌ നാണക്കേടാണെന്നും സ്വാധി സരസ്വതി പറഞ്ഞു.

click me!