സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അവസരം ഒരുങ്ങുന്നു

Published : Sep 10, 2016, 02:58 AM ISTUpdated : Oct 05, 2018, 12:30 AM IST
സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ അവസരം ഒരുങ്ങുന്നു

Synopsis

ഡമാസ്ക്കസ്: സിറിയയില്‍ സമാധാനം പുനസ്ഥാപിക്കാന്‍ വഴിയൊരുങ്ങുന്നു. തിങ്കളാഴ്ച മുതല്‍ വെടിനിര്‍ത്തലിന് അമേരിക്കയും റഷ്യയും തമ്മില്‍ ധാരണയായി. തീരുമാനത്തെ ഐക്യരാഷ്ട്രസഭ സ്വാഗതം ചെയ്തു

ജനീവയില്‍നടന്ന മാരത്തോണ്‍ചര്‍ച്ചകള്‍ക്കൊടുവിലാണ് വെടിനിര്‍ത്തല്‍കരാറിന് അമേരിക്കയും റഷ്യയും അംഗീകാരം നല്‍കിയത്. ധാരണ പ്രകാരം വിമതരുടെ ശക്തി കേന്ദ്രങ്ങളില്‍ആക്രമണം നടത്തുന്നത് സിറിയന്‍ സര്‍ക്കാര്‍താത്കാലികമായി അവസാനിപ്പിക്കും. അമേരിക്കയും റഷ്യയും സംയുക്തമായാകും ഈ പ്രദേശങ്ങളില്‍ഇസ്ലാമിക് സ്റ്റേറ്റ് തീവ്രവാദികളെ നേരിടുക. 

സിറിയന്‍ സര്‍ക്കാരും പ്രതിപക്ഷവും ധാരണയെ മാനിക്കുമെന്നാണ് പ്രതീക്ഷയെന്ന് റഷ്യന്‍വിദേശകാര്യമന്ത്രി സെര്‍ജി ലാവ് റോവ് പറഞ്ഞു. കരാര്‍മാനിക്കാനുള്ള സന്നദ്ധത പ്രതിപക്ഷം പ്രകടിപ്പിച്ചതായും അദ്ദേഹം അറിയിച്ചു. വെടനിര്‍ത്തല്‍നിലവില്‍വന്ന് ഒരാഴ്ടക്ക് ശ്ഷമാകും ഇസ്ലാമിക് സ്റ്റേറ്റിനെ നേരിടാന്‍അമേരിക്ക റഷ്യ സംയുക്ത നടപടി ആരംഭിക്കുക. 

വെടിനിര്‍ത്തല്‍എന്നാല്‍ഭീകരതക്കെതരെ വിട്ടിവീഴ്ച ഉണ്ടാകും എന്ന് അര്‍ത്ഥമാക്കേണ്ടെന്ന് അമേരിക്കന്‍സ്റ്റേറ്റ് സെക്രട്ടറി ജോണ്‍കെറി പറഞ്‍ഞു. വെടിനിര്‍ത്തല്‍ധാരണയെ ഐക്യരാഷ്ട്രസഭ സ്വാഗതം ചെയ്തു. മാനുഷികമായ എല്ലാ സഹായവും രാജ്യത്തിന് നല്‍കുമെന്ന് ഐക്യരാഷ്ട്രസഭ അറിയിച്ചു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് കലാപമുണ്ടാക്കാനായി പ്രകോപനപരമായ പ്രസംഗം നടത്തിയെന്ന കേസിൽ കെ പി ശശികലക്ക് ആശ്വാസം, നടപടികൾ ഹൈക്കോടതി സ്റ്റേ ചെയ്തു
നിവിൻ പോളിക്കും എബ്രിഡ് ഷൈനിനും എതിരായ വഞ്ചന കേസ്: തുടർനടപടികളിലെ സ്റ്റേ നീട്ടി ഹൈക്കോടതി