കേരളത്തിൽ കേക്ക് മുറിക്കുന്നു, ഉത്തരേന്ത്യയിൽ കൈവിലങ്ങ്, ഇത് വിരോധാഭാസം; കന്യാസ്ത്രീകളുടെ അറസ്റ്റിനെതിരെ സിറോ മലബാർ സഭ

Published : Jul 28, 2025, 12:18 PM IST
un areest

Synopsis

മിഷനറിമാർ നടത്തുന്നത് നിസ്വാർത്ഥ സേവനം.മതം മാറ്റം എന്നത് ദുരാരോപണം

കൊച്ചി: ഛത്തീസ്ഗഡില്‍ കന്യാസ്ത്രീകളെ അറസ്റ്റ് ചെയ്ത് റിമാന്‍ഡ് ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി സിറോ മലബാർ സഭാ പിആർഒ ഫാദർ ടോം ഓലിക്കരോട്ട്. ഭാരതത്തിന്‍റെ  മതേതര ഭരണഘടനയാണ് വിചാരണ ചെയ്യപ്പെടുന്നതെന്ന് അദ്ദേഹം പറഞ്ഞു. മിഷനറിമാർ നടത്തുന്നത് നിസ്വാർത്ഥ സേവനമാണ്. മതം മാറ്റം എന്നത് ദുരാരോപണമാണ്. ക്രൈസ്തവ മിഷണറിമാരുടെ ത്യാഗപൂർവമായ സേവനത്തെ തടയാനുള്ള ശ്രമമാണിതെന്നും അദ്ദേഹം പറഞ്ഞു

മതേതര ഇന്ത്യയെ പിറകിലോട്ട് കൊണ്ടുപോകുന്ന ഇത്തരം വേട്ടയാടലുകളെ ചെറുത്തുതോൽപ്പിക്കണം. കേരളത്തിലെ മുതിർന്ന ബിജെപി നേതാക്കളുടെ പരിചയവും രാഷ്ട്രീയവും സ്വാധീനവും ഈ അവസരത്തിൽ ഉപയോഗിക്കുമെന്ന് പ്രതീക്ഷിക്കുന്നു. കേരളത്തിൽ കേക്ക് മുറിക്കുന്നു, ഉത്തരേന്ത്യയിൽ കൈവിലങ്ങ് കാണിക്കുന്നു ഇത് വിരോധാഭാസമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു

കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും ഇരട്ടത്താപ്പെന്നാരോപിച്ച് പാര്‍ലമെന്‍റില്‍ പ്രതിഷേധം ശക്തമായി. ലോക്സഭയില്‍ അടിയന്തര പ്രമേയത്തിനും, രാജ്യസഭയില്‍ ചര്‍ച്ചക്കും എംപിമാര്‍ നോട്ടീസ് നല്‍കി. കോണ്‍ഗ്രസ്, ലീഗ്, ആര്‍എസ്പി, സിപിഎം, സിപിഐ എംപിമാര്‍ വിഷയം സഭ നിര്‍ത്തി വച്ച് ചര്‍ച്ച ചെയ്യണമെന്നാവശ്യപ്പെട്ടു. പാര്‍ലമെന്‍റ് കവാടത്തില്‍ എംപിമാര്‍ പ്രതിഷേധിച്ചു. യുഡിഎഫ് പ്രതിഷേധത്തിനൊപ്പം ചേരാതെ ഇടത് എംപിമാര്‍ പ്രത്യേകം പ്രതിഷേധിച്ചു. സഭ ചേര്‍ന്നയുടന്‍ വിഷയം ഉന്നയിച്ച് ബഹളം വച്ചു. എന്നാല്‍ ചര്‍ച്ചയില്ലെന്നായിരുന്നു ലോക് സഭ, രാജ്യസഭാധ്യക്ഷന്മാരുടെ നിലപാട്

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

Read more Articles on
click me!

Recommended Stories

ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് പരാമർശം: എം സ്വരാജിനെതിരായ പരാതിയിൽ റിപ്പോർട്ട് തേടി കോടതി
തേങ്കുറുശ്ശി ദുരഭിമാനക്കൊല; പരോളിലിറങ്ങിയ പ്രതി കൊല്ലപ്പെട്ടയാളുടെ ഭാര്യയെ ഭീഷണിപ്പെടുത്തി, പിന്നാലെ പരോൾ റദ്ദ് ചെയ്തു