ടി പി കേസിലെ പ്രതികളുടെ ജയിലിലെ ഫോണ്‍ ഉപയോഗം: മൂന്ന് മാസമായിട്ടും കുറ്റപത്രമായില്ല

Published : Oct 22, 2016, 12:34 PM ISTUpdated : Oct 05, 2018, 01:33 AM IST
ടി പി കേസിലെ  പ്രതികളുടെ ജയിലിലെ ഫോണ്‍ ഉപയോഗം: മൂന്ന് മാസമായിട്ടും കുറ്റപത്രമായില്ല

Synopsis

ടി പി ചന്ദ്രശേഖരന്‍ വധക്കേസിലെ പ്രതികള്‍ ജയിലില്‍ ഫോണും ഫേസ്ബുക്കും ഉപയോഗിച്ചിരുന്നെന്ന വാര്‍ത്ത ഏഷ്യാനെറ്റ് ന്യൂസ് പുറത്ത് വിട്ടിട്ട് മൂന്ന് വര്‍ഷത്തോളമായി. വാര്‍ത്തയെ തുടര്‍ന്ന് പൊലീസ് കേസ്സെടുത്തെങ്കിലും ഇതുവരെ കുറ്റപത്രം നല്‍കാനായിട്ടില്ല. ശാസ്‌ത്രീയ തെളിവുകള്‍ കിട്ടിയില്ലെന്നാണ് പൊലീസ് ഇതിന് നല്‍കുന്ന വിശദീകരണം.

രണ്ടായിരത്തി പന്ത്രണ്ട് മെയ് നാലിനാണ് ടിപി ചന്ദ്രശേഖരന്‍ കൊല്ലപ്പെടുന്നത്. മൂന്ന് മാസത്തിനകം തന്നെ പ്രതികള്‍ പിടിയിലായി. കോഴിക്കോട് ജില്ല ജയിലിലാണ് പ്രതികളെ പാര്‍പ്പിച്ചത്. ജയിലിലെത്തി അധികം താമസിയാതെ തന്നെ പ്രധാന  പ്രതികളില്‍ മിക്കവരും ഫോണും ഫേസ്ബുക്കും ഉപയോഗിച്ചു തുടങ്ങിയെന്ന് ഏഷ്യാനെറ്റ് ന്യൂസിന്‍റെ അന്വേണത്തില്‍ കണ്ടെത്തി.  ജയിലില്‍ പ്രതികള്‍ ഫോണും ഫേസ്ബുക്കും ഉപയോഗിക്കുന്ന വാര്‍ത്ത 2013 ഡിസംമ്പര്‍ രണ്ടിന് ഏഷ്യാനെറ്റ് ന്യൂസ് പുറത്തു വിട്ടു. തുടര്‍ന്ന് പൊലീസ് മുഹമ്മദ് ഷാഫി ,കൊടി സുനി, അനൂപ്, കര്‍മാനി മനോജ് തുടങ്ങിയവര്‍ക്കെതിരെ കേസ്സെടുത്തു. സംഭവത്തില്‍ 26 ജയില്‍ ജീവനക്കാരെ മാറ്റി.സൂപ്രണ്ടിനെതിരെ നടപടി ഉണ്ടായി.കോഴിക്കോട് കസബ പൊലീസാണ് കേസ്സ് രജിസ്റ്റര്‍ ചെയ്തത്.

എന്നാല്‍ ഇപ്പോഴും ഫോണ്‍വിളികളി തെളിഞ്ഞെങ്കിലും ഫേസ്ബുക്ക് ഉപയോഗത്തിന്‍റെ ശാസ്‌ത്രീയ തെളിവുകള്‍ ശേഖരിക്കാന്‍ പൊലീസിന് കഴിഞ്ഞിട്ടില്ല. ഫേസ്ബുക്ക് അധികൃതരോട് പ്രതികള്‍ ഉപയോഗിച്ച ഫേസ്ബുക്ക് അക്കൗണ്ടിന്‍റെ വിശദാംശങ്ങള്‍ ചോദിച്ചെങ്കിലും ഇതുവരെ കിട്ടിയിട്ടില്ല. എന്നാല്‍ ജയിലില്‍ കഴിയുകയായിരുന്നു പ്രതി മുഹമ്മദ് ഷാഫിയെ ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ടര്‍ വിളിച്ചത് ശാസ്‌ത്രീയമായി തെളിയിക്കാനായി. തിരുവനന്തപുരം ഫോറന്‍സിക് ലാബിലെ പരിശോധനയിലാണ് ഇത് തെളിഞ്ഞത്. ടി പി കേസില്‍ ശിക്ഷിക്കപ്പെട്ട പികെ കുഞ്ഞനന്തനും കെസി രാമചന്ദ്രനും തടവില്‍ കഴിയുന്ന കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നാണ് ഇപ്പോള്‍ പ്രതി നിസാം ഫോണ്‍ വിളിച്ചെന്ന വിവരം പുറത്തുവന്നിരിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

ശബരിമല സ്വർണ്ണക്കടത്ത്: ഒടുവിൽ ദിണ്ഡിഗൽ മണി സമ്മതിച്ചു, ഇന്ന് ചോദ്യംചെയ്യലിനെത്തും
താമരശ്ശേരി ചുരത്തിലെ ഗതാഗതക്കുരുക്ക്: യുഡിഎഫ് രാപ്പകൽ സമരം ഇന്ന്; കോഴിക്കോട് കളക്ടറേറ്റിന് മുന്നിൽ പ്രതിഷേധിക്കും