യുവാവിനെ മോഷ്ടാവെന്ന് പറഞ്ഞ് പൊലീസ്  ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

Published : Sep 30, 2016, 05:17 PM ISTUpdated : Oct 04, 2018, 07:52 PM IST
യുവാവിനെ മോഷ്ടാവെന്ന് പറഞ്ഞ് പൊലീസ്  ക്രൂരമായി മര്‍ദ്ദിച്ചതായി പരാതി

Synopsis

തൊടുപുഴയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സയിലുളള ആറ്റിങ്ങല്‍ സ്വദേശി പ്രദീഷാണ് മൂവാറ്റുപുഴ പോലീസ് മര്‍ദ്ദിച്ചതായി ആരോപിക്കുന്നത്. വാഴക്കുളത്തെ തയ്യല്‍ ജോലി കഴിഞ്ഞ് വാടകയ്ക്ക് താമസിക്കുന്ന ആനിക്കാട്ടേക്ക് പോകുമ്പോള്‍ ഏതാനും നട്ടുകാര്‍ ചേര്‍ന്ന് തന്നെ ബലമായ് പിടിച്ച് പോലീസിലേല്‍പിച്ചെന്നും സ്റ്റേഷനിലിട്ട് പോലീസുകാര്‍ മോഷണ വിവരം ചോദിച്ച് ക്രൂര മര്‍ദ്ദനത്തിനിരയാക്കിയതായുമാണ് പ്രദീഷ് പറയുന്നത്.

ഭര്‍ത്താവിനെ മോഷണക്കേസില്‍ സംശയിച്ച് പിടികൂടിയതറിഞ്ഞ് സ്റ്റേഷനിലെത്തുമ്പോള്‍ പ്രദീഷ് അവശ നിലയിലായിരുന്നുവെന്ന് ഭാര്യ മോളിയും പറയുന്നു. എന്നാല്‍ നാട്ടുകാര്‍ സംശയിച്ചു പിടികൂടിയേല്‍പിച്ച യുവാവിനെ കസ്റ്റഡിയില്‍ വച്ച് ചോദ്യം ചെയ്യുകയും അന്വേഷണം നടത്തുകയുമേ ചെയ്തിട്ടുളളുവെന്ന് മൂവാറ്റുപുഴ പോലീസ് പറയുന്നു. മര്‍ദ്ദിച്ചുവെന്ന് പറയുന്നത് കളവാണെന്നും, മോഷണവുമായിപ്രദീഷിനെ ബന്ധിപ്പിക്കുന്ന തെളിവുകളൊന്നും കിട്ടാഞ്ഞതിനാല്‍ വിട്ടയക്കുകയായിരുന്നെന്നും പോലീസ് പറയുന്നു.  

കസ്റ്റഡിയിലെടുത്തശേഷം രാത്രി 11 മണി മുതല്‍ പുലര്‍ച്ചെ നാല് മണിവരെ എസ്‌ഐയുടെ നേതൃത്വത്തില്‍ ആറ് പോലീസുകാര്‍ ക്രൂരമായി പീഡിപ്പിച്ചുവെന്ന് പ്രതീഷ് പറയുന്നു. മുട്ടുകുത്തി നിറുത്തിയ ശേഷം ദണ്ഡ് ഉപയോഗിച്ച് ദേഹമാസകലം മര്‍ദ്ദിച്ചുവെന്നും മുളക് പൊടി മുഖത്ത് വിതറിയതുള്‍പ്പെടെ മൂന്നാം മുറ പ്രയോഗമാണ് പൊലീസ് നടത്തിയതെന്നുമാണ് പ്രദീഷിന്റെആരോപണം.  ഇതിനിടയില്‍ സംഭവം പുറത്തുപറയില്ലെന്നും കേസ് നല്‍കില്ലെന്നും കുടുംബാംഗങ്ങളുടെ കയ്യില്‍ നിന്ന് പൊലീസ് എഴുതിവാങ്ങിയതായി ആരോപണമുണ്ട്. തയ്യല്‍ തൊഴിലാളിയായ പ്രതീഷ് പൊലീസ് കസ്റ്റഡിയിലെടുക്കുന്നതിന് മൂന്ന് ദിവസം മുമ്പാണ് വാഴക്കുളത്തെത്തിയത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

KR
About the Author

KP Rasheed

2012 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസോസിയേറ്റ് എഡിറ്റര്‍. 2002 മുതല്‍ 'മാധ്യമം' പത്രത്തിന്റെ എഡിറ്റോറിയല്‍ ടീം അംഗമായിരുന്നു. ഇംഗ്ലീഷില്‍ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പിജി ഡിപ്ലോമയും നേടി. ന്യൂസ്, പൊളിറ്റിക്‌സ്, എന്റര്‍ടെയിന്‍മെന്റ്, ബുക്ക്‌സ്, ലിറ്ററേച്ചര്‍, കള്‍ച്ചര്‍, എന്‍വയണ്‍മെന്റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. രണ്ട് പതിറ്റാണ്ടിലേറെ നീണ്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, ഡിജിറ്റല്‍, വിഷ്വല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഡിസി ബുക്സ് പ്രസിദ്ധീകരിച്ച ലോക്ക്ഡൗണ്‍ ഡേയ്സ്: അടഞ്ഞ ലോകത്തിന്റെ ആത്മകഥ ആദ്യ പുസ്തകം. ഇ മെയില്‍: rasheed@asianetnews.inRead More...
click me!

Recommended Stories

പൊലീസ് സ്റ്റേഷനിൽ മർദിച്ചു; അടിമാലി എസ്എച്ച്ഒ ലൈജുമോനെതിരെ പരാതിയുമായി അടിമാലി സ്വദേശി, നിഷേധിച്ച് ഉദ്യോ​ഗസ്ഥൻ
അടിച്ച് ഫിറ്റായി, പുനലൂരിൽ ഗാന്ധി പ്രതിമയ്ക്ക് നേരെ മദ്യപൻ്റെ അതിക്രമം