
തിരുവനന്തപുരം: രമേശ് ചെന്നിത്തലയെ വെട്ടി ഐ ഗ്രൂപ്പുകാരന്‍കൂടിയായ കെ. മുരളീധരനെ പ്രതിപക്ഷ നേതാവാക്കാന്‍ എ ഗ്രൂപ്പ് നീക്കം . കെ. മുരളീധരനനടക്കമുള്ള ഐ ഗ്രൂപ്പ് നേതാക്കളുടെ ഭൂരിപക്ഷം ചൂണ്ടിക്കാട്ടി രമേശ് ചെന്നിത്തലയെ പ്രതിപക്ഷ നേതാവ് സ്ഥാനത്തെത്തിക്കാന്‍ ഐ ഗ്രൂപ്പ് ശ്രമം ശക്തമായപ്പോഴാണിത്. ഇതിനിടെ ഉമ്മന്‍ ചാണ്ടിക്കു പിന്തുണയുമായി കെ.എം മാണി രംഗത്തെത്തി .
2004 മുതല്‍ കോണ്‍ഗ്രസിലെ അനിഷേധ്യ നേതാവും എ ഗ്രൂപ്പിലെ ചോദ്യം ചെയ്യപ്പെടാനാകാത്ത നേതാവുമായി വളര്‍ന്ന ഉമ്മന്‍ചാണ്ടിയെ പിടിച്ചുകെട്ടാന്‍ പറ്റിയ സമയമാണിതെന്ന കണക്കുകൂട്ടലിലാണ് ഐ ഗ്രൂപ്പിന്റെ നീക്കം. പരാജയത്തിന്റെ ഉത്തരവാദിത്വം ഉമ്മന്‍ ചാണ്ടിയുടെ തലയില്‍ കെട്ടിവച്ച് പാര്‍ലമെന്ററി ചെന്നിത്തലയ്ക്കായി പ്രതിപക്ഷ നേതാവ് സ്ഥാനമാണ് ഐ ഗ്രൂപ്പിന്റെ ലക്ഷ്യം.
ജയിച്ചുവന്ന 22 കോണ്‍ഗ്രസ് എംഎല്‍എമാരില്‍ ഭൂരിപക്ഷവും ഐ ഗ്രൂപ്പില്‍നിന്നുള്ളവരാണെന്നതും ഈ നീക്കത്തിനു കരുത്തു പകരുന്നുണ്ട്. നേതൃമാറ്റം ഐ ഗ്രൂപ്പ് പരസ്യമാക്കിയിട്ടില്ലെങ്കിലും ഗ്രൂപ്പിലെ പ്രമുഖനായ ആര്‍. ചന്ദ്രശേഖരന്റെ തുറന്നടിച്ചുള്ള പ്രതികരണം ഈ നീക്കം ശരിവയ്ക്കുന്നതാണ്.
പ്രതിപക്ഷ നേതാവ് ആരെന്ന തീരുമാനത്തിനു ഘടകകകക്ഷികളുടെ നിലപാടും പ്രസക്തമാകുമെന്നിരിക്കെ ഉമ്മന്‍ചാണ്ടിക്ക് പരസ്യ പിന്തുണ നല്‍കി കെ.ം. മാണി രംഗത്തെത്തി.
ഉമ്മന്‍ചാണ്ടിക്ക് ആ സ്ഥാനം വേണ്ടെന്നു പറഞ്ഞാലും ചെന്നിത്തല അവിടേക്കെത്തുന്നത് തടയുകയാണ് എ ഗ്രൂപ്പിന്റെ ലക്ഷ്യം. ഇതിനായി ഐ ഗ്രൂപ്പുകാരന്‍ കൂടിയായ കെ. മുരളീധരനെ ഇറക്കി ഗ്രൂപ്പിനുള്ളില്‍ പോരു ശക്തമാക്കി ചെന്നിത്തലയെ വെട്ടാനാണു നീക്കം.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam