
ദില്ലി: സാനിറ്ററി നാപ്കിനെ ജിഎസ്ടിയുടെ പരിധിയിൽ നിന്ന് ഒഴിവാക്കി. 28 ശതമാനം നികുതിയുള്ള പല ഉത്പന്നങ്ങളുടെയും നികുതി പരിധി കുറച്ചു. ദില്ലയിൽ ചേർന്ന 28 -ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലാണ് തീരുമാനം.
12 ശതമാനമായിരുന്നു സാനിറ്ററി നാപ്കിന് ചരക്കു സേവന നികുതി ഈടാക്കിയിരുന്നത്. പരോക്ഷ നികുതി സമ്പ്രദായം ലഘൂകരിക്കുന്നതിന്റെ ഭാഗമായാണ് കൂടുതൽ ഇനങ്ങളുടെ നികുതി കുറയ്ക്കുന്നത്. സാനിറ്ററി നാപ്കിനുകൾ, കൈത്തറി, കരകൗശല വസ്തുക്കൾ തുടങ്ങിയസാധനങ്ങളുടെ ജിഎസ്ടിയും കുറച്ചു. 30-40 ഉല്പന്നങ്ങളുടെ നികുതിയിലാകും വ്യത്യാസം വരിക. നിലവിൽ 328 ഉൽപ്പന്നങ്ങളുടെ നികുതി നിരക്ക് കുറച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam