പ്രതീക്ഷ തെക്കൻ സംസ്ഥാനങ്ങളിൽ: ടീസ്ത സെതല്‍വാദ്

Web Desk |  
Published : Mar 18, 2018, 01:40 AM ISTUpdated : Jun 08, 2018, 05:49 PM IST
പ്രതീക്ഷ തെക്കൻ സംസ്ഥാനങ്ങളിൽ: ടീസ്ത സെതല്‍വാദ്

Synopsis

പ്രതീക്ഷ തെക്കൻ സംസ്ഥാനങ്ങളിൽ: ടീസ്ത സെതല്‍വാദ്

തിരുവനന്തപുരം: രാജ്യം അഭിമുഖീകരിക്കുന്ന എല്ലാ പ്രശ്നങ്ങൾക്കുമുള്ള ഉത്തരം പ്രതീക്ഷിക്കുന്നത് ഇനി കേരളമടക്കമുള്ള തെക്കൻ സംസ്ഥാനങ്ങളിൽ നിന്നാണെന്ന് സാമൂഹിക പ്രവർത്തകയും എഴുത്തുകാരിയുമായ ടീസ്ത സെതൽവാദ്. തിരുവനന്തപുരത്ത് യുവജനകമ്മീഷൻ സംഘടിപ്പിച്ച എഗ്രീ ടു ഡിസെഗ്രീ ദേശീയ സെമിനാറിന്റെ സമാപന സമ്മേളത്തിൽ സംസാരിക്കുകയായിരുന്നു ടീസ്ത.

കേരളത്തിലേക്കുള്ള ഓരോ വരവും ഏറെ സന്തോഷം നൽകുന്നതാണ്. മുമ്പെന്നുമില്ലാത്ത വിധം രാജ്യം കീഴ്പ്പെട്ട് കഴിഞ്ഞു. ഭരണകൂടം നിയമവ്യവസ്ഥിതിയെ അട്ടിമറിക്കുന്നു. ഇനി പ്രതീക്ഷ തെക്കൻ സംസ്ഥാനങ്ങളിലാണ്. കാരണം ഉത്തരന്ത്യേൻ സംസ്ഥാനങ്ങൾക്ക് അധിനിവേശ സ്വഭാവമാണ്. പടിഞ്ഞാറൻ സംസ്ഥാനങ്ങൾ വർഗ്ഗീയവത്കരിക്കപ്പെടും കഴിഞ്ഞുവെന്നും അവര്‍ പറഞ്ഞു.

തെരഞ്ഞെടുപ്പിനുള്ള പൗരാവകാശമാണ്  ഭരണകൂടം നിഷേധിക്കുന്നതെന്ന് സാമൂഹിക പ്രവർത്തക ശബ്നം ഹാഷ്മി പറഞ്ഞു. എതിർക്കുന്നവരുടെ ജീവിതം നരകതുല്യമാണ്
ഇന്ത്യ എല്ലാവരുടെയുമാണ്. ഭരണഘടന ഉറപ്പ് നൽകുന്ന അവകാശങ്ങൾ എല്ലാവർക്കും കിട്ടണമെന്നും അവര്‍ പറഞ്ഞു. വിവിധ വിഷയങ്ങളെ കുറിച്ച് യുവജനകമ്മീഷൻ സംഘടിപ്പിച്ച സെമിനാറിന്റെ സമാപനയോഗത്തിൽ പങ്കെടുക്കാനാണ് ഇരുവരുമെത്തിയത്.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'അനുകൂല തരം​ഗം, തിരുവനന്തപുരത്ത് 55നും 60നും ഇടയ്ക്ക് സീറ്റ് കിട്ടും': വി ശിവൻകുട്ടി
​ഗോവ നിശാക്ലബ് തീപിടുത്തം: ജാമ്യത്തിനായി കോടതിയെ സമീപിച്ച് ക്ലബ് ഉടമകളായ ലുത്ര സഹോദരങ്ങൾ