
ഇന്നലെ രാത്രി ഒരു മണിക്കും രണ്ട് മണിക്കുമിടയില്‍ ക്യാന്പസിലെ സെക്യൂരിറ്റി ഉദ്ദ്യോഗസ്ഥര്‍ സമരപ്പന്തല്‍ തകര്‍ക്കുകയായിരുന്നെന്നാണ് വിദ്യാര്‍ത്ഥികളുടെ ആരോപണം. എന്നാല്‍ കഴിഞ്ഞദിവസമുണ്ടായ ശക്തമായ കാറ്റിലും മഴയിലും സമരപ്പന്തല്‍ സ്വാഭാവികമായി തകരുകയായിരുന്നെന്നാണ് സര്‍വകലാശാലാ അഝികൃതര്‍ വിശദീകരിക്കുന്നത്. ഇന്നലെ സുരക്ഷാ ഉദ്ദ്യോഗസ്ഥര്‍ ഇവിടെ ഡ്യൂട്ടിയിലില്ലായിരുന്നെന്നും സര്‍വകലാശാല അധികൃതര്‍ പറയുന്നു. ഇതും സംശയാസ്പദമാണെന്ന് വിദ്യാര്‍ത്ഥികള്‍ ആരോപിച്ചു. രോഹിത് വെമുലയുടെ സ്തൂപവും മറ്റും തല്‍സ്ഥാനത്ത് നിന്ന് മാറ്റണമെന്ന് കാണിച്ച് കഴിഞ്ഞയാഴ്ച വൈസ് ചാന്‍സിലര്‍ രേഖാമൂലം ഉത്തരവിറക്കിയിരുന്നു. സമരപ്പന്തല്‍ തകര്‍ക്കപ്പെട്ടതില്‍ പ്രതിഷേധിച്ച് സര്‍വകലാശാലയുടെ മുഖ്യകവാടത്തിന് മുന്നില്‍ വിദ്യാര്‍ത്ഥികള്‍ ഇപ്പോള്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam