കാശ്മീരില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഭീകരാക്രമണം; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

Published : Feb 13, 2018, 07:16 PM ISTUpdated : Oct 05, 2018, 01:08 AM IST
കാശ്മീരില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഭീകരാക്രമണം; കേന്ദ്രത്തെ പരിഹസിച്ച് രാഹുല്‍ ഗാന്ധി

Synopsis

ശ്രീനഗര്‍: കാശ്മീരില്‍ തുടര്‍ച്ചയായ നാലാം ദിവസവും ഭീകരാക്രമണം. ജമ്മുവിലെ ദൊമാനയില്‍ സൈനികര്‍ക്ക് നേരെ ഭീകര്‍ നിറയൊഴിക്കുകയായിരുന്നു. കരണ്‍നഗറില്‍ സിആര്‍പിഎഫ് ക്യാന്പില്‍ നുഴഞ്ഞു കയറാന്‍ ശ്രമിച്ച രണ്ട് ഭീകരരേയും ഒന്നര ദിവസം നീണ്ട ഏറ്റുമുട്ടിലിനൊടുവില്‍ സൈന്യം വധിച്ചു. ഇതിനിടെ സുഞ്ജ്വോന്‍ സൈനിക ക്യാന്പ് പരിസരത്ത് നിന്ന് ഒരു സൈനികന്‍റെ മൃതദേഹം കൂടി കണ്ടെടുത്തതോടെ ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ആറായി

ഭീകരാക്രമണം നടന്ന സുഞ്ജ്വാന്‍ സൈനിക ക്യാനപിലും പരിസരത്തും  പരിശോധന നടത്തുന്നതിനിടെയാണ് ഒരു സൈനികന്‍റെ കൂടി മൃതദേഹം കൂടി കണ്ടെത്തിയത്. ഇതോടെ ഇവിടെ  ഭീകരാക്രമണത്തില്‍ കൊല്ലപ്പെട്ട സൈനികരുടെ എണ്ണം ആറായി. ആക്രമണം നടത്തിയ ശേഷം ക്യാന്പിലെ ഒരു ക്വാര്‍ട്ടേഴ്സില്‍  ഒളിച്ച നാല് ഭീകരരെ  സൈന്യം വധിച്ചിരുന്നു. ഇതിനിടെ കശ്മീരില് ഇന്നും ഭീകരാക്രമണം ഉണ്ടായി. ജമ്മുവിലെ ദോമാനയില്‍ സൈനിക പോസ്റ്റിന് നേരെ ഭീകര്‍ നിറയൊഴിക്കുകയായിരുന്നു. 

ഭീകരരുമായി സൈന്യം ഏറ്റമുട്ടി. ഹെലികോപ്റ്റല്‍ സര്‍വീസ്  ഉള്‍പ്പെടെ നിയോഗിച്ചായിരുന്നു സൈന്യത്തിന്‍റെ പ്രത്യാക്രമണം. ഇന്നലെ കരണ്‍നഗറില്‍ സിആര്‍പിഎസ് ക്യാന്പില്‍ നുഴഞ്ഞുകയറാന‍് ശ്രമിച്ച രണ്ട് ഭീകരരേയും  സൈന്യം  വധിച്ചു. ഒന്നര ദിവസമായി തുടര്ന്ന ഏറ്റുമുട്ടിലിനെടുവില് ഉച്ചയോടെയാണ് ഓപ്പറേഷന് അന്ത്യമുണ്ടായത്.

കശ്മീര്‍ വിഷയത്തില്‍ പിഡിപിയുടെയും കേന്ദ്രസര്‍ക്കാരിന്‍റയും വിരുദ്ധ നിലപാടുകളെ പരിഹസിച്ച് എഐസിസി അദ്ധ്യക്ഷന്‍ രാഹുല്‍ ഗാന്ധി ട്വീറ്റ് ചെയ്തു. . ഒരു വശത്ത് കശ്മീര്‍ മുഖ്യമന്ത്രി പാക്കിസ്ഥാനുമായി ചര്‍ച്ച വേണമെന്ന് പറയുന്നു.  മറുവശത്ത് പാക്കിസ്ഥാന് തിരിച്ചടി നല്‍കുമെന്നാണ് പ്രതിരോധ മന്ത്രി നിര്‍മല സീതാരാമന്‍റെ  പ്രസ്താവന. സൈനികര്‍ രാജ്യത്തിന് വേണ്ടി  ജീവന്‍ വെടിയുമ്പോള്‍   ഇരുവരും  അവസരവാദ രാഷ്ട്രീയം കളിക്കുകയാണെന്ന് രാഹുല്‍ ഗാന്ധി കുറ്റപ്പെടുത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തിരുവനന്തപുരത്ത് സിറ്റിംഗ് എംഎൽഎമാർ പത്തുപേരും മത്സരിക്കും; വി ജോയ് വർക്കലയിൽ, പകരം പുതിയ ജില്ലാ സെക്രട്ടറി
വാസവന്റെയും കടകം പള്ളി സുരേന്ദ്രന്റെയും പങ്ക് മറക്കാനാണ് തന്ത്രിയുടെ അറസ്റ്റെന്ന് രാജീവ് ചന്ദ്രശേഖർ; തന്ത്രിയെ ആശുപത്രിയിലെത്തി സന്ദർശിച്ചു