കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; എന്തും സംഭവിക്കാവുന്ന സ്ഥിതിയെന്ന് വ്യോമസേനാ മേധാവി

Published : Oct 04, 2016, 05:07 PM ISTUpdated : Oct 04, 2018, 11:22 PM IST
കശ്മീരില്‍ വീണ്ടും ഭീകരാക്രമണം; എന്തും സംഭവിക്കാവുന്ന സ്ഥിതിയെന്ന് വ്യോമസേനാ മേധാവി

Synopsis

കഴിഞ്ഞ രണ്ടു ദിവസത്തില്‍ ഇത് എട്ടാം തവണ വെടിനിറുത്തല്‍കരാര്‍ ലംഘിച്ച പാകിസ്ഥാന്‍ സേന നിയന്ത്രണ രേഖയില്‍ ഇന്നു പുലര്‍ച്ചയും ഇന്ത്യന്‍ പോസ്റ്റുകള്‍ക്ക് നേരെ വെടിയുതിര്‍ത്തു. രജൗരി ജില്ലയിലെ നൗഷാരയിലെ കല്‍സിയാനില്‍ രണ്ടിടത്താണ് പാക് സേന ആക്രമണം നടത്തിയത്. വൈകിട്ട് അഖ്‍നൂര്‍ മേഖലയില്‍ നടന്ന വെടിവെപ്പില്‍ ഒരു ജവാന് പരിക്കേറ്റു. പഞ്ചാബിലെ തൊട്ടാഗുരുവില്‍ രവി നദിയില്‍ ഒരു പാക് ബോട്ട് ഉപേക്ഷിക്കപ്പെട്ട നിലയില്‍ അതിര്‍ത്തി രക്ഷാ സേന കണ്ടെത്തി. രാജ്സ്ഥാന്‍ അതിര്‍ത്തിയില്‍ പാക് ഡ്രോണുകള്‍ പറന്നതായും ബിഎസ്എഫ് വ്യക്തമാക്കി. എന്തും സംഭവിക്കാവുന്ന സ്ഥിതിയാണെന്നും കര,വ്യോമ നാവിക സേനകള്‍ തയ്യാറാണെന്നും വ്യോമസേനാ മേധാവി എയര്‍ ചീഫ് മാര്‍ഷല്‍ അരൂപ് രാഹ വ്യക്തമാക്കി. ഭീകരവാദം മാനവരാശിയുടെ നിലനില്പിന് ഏറ്റവും വലിയ ഭീഷണിയാണെന്ന് സിംഗപ്പൂര്‍ പ്രധാനമന്ത്രി ലിസിയാന്‍ ലൂങുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷം പ്രധാനമന്ത്രി നരേന്ദ്ര മോദി പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ആയത്തുള്ള അലി ഖമനെയിയുടെ സംസ്കാര ചടങ്ങുകൾക്ക് ഇന്ത്യ പങ്കെടുക്കും, ബിഹാര്‍ ഗവര്‍ണറും വിദേശകാര്യ സഹമന്ത്രിയും പ്രതിനിധീകരിക്കും
സംസ്ഥാനത്ത് നികുതി തട്ടിപ്പിന് പൂട്ട്! നികുതി ഘടന പുനഃസംഘടിപ്പിക്കുമെന്ന് വിഡി സതീശൻ; ടാക്സ് ഡ്രൈവ് നടത്തും