കല്‍പ്പറ്റ-മുണ്ടക്കൈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തലാക്കുന്നു

web desk |  
Published : May 28, 2018, 09:51 PM ISTUpdated : Jun 29, 2018, 04:19 PM IST
കല്‍പ്പറ്റ-മുണ്ടക്കൈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസ് നിര്‍ത്തലാക്കുന്നു

Synopsis

വൈകുന്നേരം 4.40ന് കല്‍പ്പറ്റയില്‍ നിന്ന് മുണ്ടക്കൈയിലേക്കുള്ള ബസ് പോയാല്‍ പിന്നീട് രാത്രി പത്ത് മണിക്കാണ് അടുത്ത സര്‍വീസുള്ളത്.

വയനാട്: കല്‍പ്പറ്റ-മുണ്ടക്കൈ റൂട്ടില്‍ കെ.എസ്.ആര്‍.ടി.സി സര്‍വീസുകള്‍ വീണ്ടും വെട്ടിക്കുറച്ചു. കല്‍പ്പറ്റയില്‍ നിന്ന് രാവിലെ 11ന് തുടങ്ങുന്ന സര്‍വീസാണ് ഏറ്റവും അവസാനമായി നിര്‍ത്തിയത്. ഇതേ റൂട്ടില്‍ മാസങ്ങള്‍ക്ക് മുമ്പ് മറ്റൊരു സര്‍വീസും നിര്‍ത്തിയിരുന്നു. ഈ റൂട്ടിലെ യാത്രക്കാര്‍ പത്ത് വര്‍ഷത്തിലധികമായി ആശ്രയിച്ചിരുന്ന വൈകുന്നേരം 5.10നും, രാത്രി 8.30നും കല്‍പ്പറ്റയില്‍ നിന്ന് മുണ്ടക്കൈയിലേക്ക് പോയിരുന്ന സര്‍വ്വീസുകളാണ് കലക്ഷന്‍ ഇല്ലെന്ന കാരണത്താല്‍ പിന്‍വലിച്ചത്. 

വൈകുന്നേരം 4.40ന് കല്‍പ്പറ്റയില്‍ നിന്ന് മുണ്ടക്കൈയിലേക്കുള്ള ബസ് പോയാല്‍ പിന്നീട് രാത്രി പത്ത് മണിക്കാണ് അടുത്ത സര്‍വീസുള്ളത്. 4.40നുള്ള ബസ് കിട്ടാതെ പോയാല്‍ പിന്നീട് ഈ നാട്ടിലേക്കുള്ള യാത്രക്കാര്‍ രാത്രി പത്ത് മണിവരെ കാത്തുനില്‍ക്കുകയോ കൂടുതല്‍ പണം ചിലവാക്കി ഓട്ടോ വിളിക്കുകയോ വേണം. ദൂരെ ദിക്കുകളില്‍ നിന്ന് കല്‍പ്പറ്റ ബസ് സ്റ്റാന്‍ഡിലെത്തുന്ന മുണ്ടക്കൈയിലേക്കുള്ള യാത്രക്കാര്‍ മണിക്കൂറുകളോളം സ്റ്റാന്‍ഡില്‍ കാത്തിരിക്കുന്നത് പതിവാണ്. മൂന്നുമാസം മുമ്പ് കല്‍പ്പറ്റയില്‍ നിന്ന് അട്ടമലയിലേക്കുള്ള സര്‍വീസും നിര്‍ത്തലാക്കിയിരുന്നു. ഇതിനിടെ മാനന്തവാടി-നിരവില്‍പ്പുഴ റൂട്ടില്‍ സ്വകാര്യബസുകള്‍ക്ക് ഒത്താശ ചെയ്തതിന് ഒരു ഉദ്യോഗസ്ഥനെതിരെ വിജിലന്‍സ് അന്വേഷണം നടക്കുന്നുണ്ട്.  

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മുഖ്യമന്ത്രി സന്ദർശകരെ കാണുക ഇനി ഈ മൂന്ന് ദിവസം മാത്രം; സെക്രട്ടേറിയറ്റിൽ പുതിയ സന്ദർശന ക്രമീകരണം
നേപ്പാൾ മിന്നൽ പ്രളയം: മരണസംഖ്യ 900 കടന്നു; ഹൈഡ്രോ ഇലക്ട്രിക് തുരങ്കങ്ങളിൽ നൂറുകണക്കിന് തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു; മലയാളികളെ കുറിച്ച് വിവരമില്ല