വീട്ടമ്മയുടെ കഴുത്ത് ഞെരിച്ച് മോഷണം

Published : Jan 15, 2018, 07:38 PM ISTUpdated : Oct 05, 2018, 02:59 AM IST
വീട്ടമ്മയുടെ കഴുത്ത് ഞെരിച്ച് മോഷണം

Synopsis

കാസര്‍കോട്:    അജാനൂര്‍ വേലശ്വരത്ത് വീട്ടില്‍ കവര്‍ച്ചയ്ക്കുശേഷം വീട്ടമ്മയുടെ കഴുത്ത് ഞെരിച്ച് മോഷ്ടാവ് രക്ഷപ്പെട്ടു. ഇന്ന് പുലര്‍ച്ചെയാണ് സംഭവം. ജില്ലാ ആശുപത്രിയിലെ റിട്ട: നഴ്‌സിങ്ങ് അസിസ്റ്റന്റ് വേലായുധന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഭാര്യ ജാനകി (65) യുടെ കഴുത്താണ് കേബിള്‍ ഉപയോഗിച്ച് ഞെരിച്ചത്. 

അബോധാവസ്ഥയിലായ ജാനകിയെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാനകി രാവിലെ മോട്ടോര്‍ പമ്പ് ഓണ്‍ ചെയ്യാന്‍ പുറത്തിറങ്ങിയതായിരുന്നു. തിരിച്ചു വരുമ്പോഴാണ് വീടിനകത്തു നിന്നും അജ്ഞാതന്‍ പുറത്തിറങ്ങുന്നത് കണ്ടത്. ജാനകി ബഹളം വെച്ചപ്പോള്‍ കഴുത്തിന് കേബിള്‍ കുരുക്കുകയായിരുന്നു. 

ബഹളം കേട്ട് വേലായുധന്‍ പുറത്തിറങ്ങിയപ്പോള്‍ ജാനകി നിലത്തു വീണു കിടക്കുന്നതാണ് കണ്ടത്. ഉടന്‍ തന്നെ ജില്ലാ ആശുപത്രിയിലെത്തിച്ചു. ഒമ്പത് പവന്റെ ആഭരണങ്ങളും 3,000 രൂപയും നഷ്ടപ്പെട്ടു. വിവരമറിഞ്ഞ്  ഹൊസ്ദുര്‍ഗ് പൊലീസ് സ്ഥലത്തെത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

കണ്ണൂർ വിളക്കോട് എംഎസ്എഫ് പ്രവർത്തകന് വെട്ടേറ്റു; ആക്രമണത്തിന് പിന്നിൽ എസ്ഡിപിഐ എന്ന് ആരോപണം, പൊലീസ് അന്വേഷണം
മകരവിളക്ക്; അയ്യപ്പ വിഗ്രഹത്തിൽ ചാർത്താനുള്ള തിരുവാഭരണങ്ങളുമായുള്ള ഘോഷയാത്ര ഇന്ന് പുറപ്പെടും