
തൃശൂര്‍: ഇരൂന്നൂറില്‍പരം കേസുകളിലെ പ്രതിയായ കുപ്രസിദ്ധ മോഷ്‌ടാവ് കാഞ്ഞങ്ങാട് സ്വദേശി രാജേഷ് ചാലക്കുടി പൊലീസിന്‍റെ പിടിയിലായി. കൊരട്ടിയിലെ വ്യാപാര സമുച്ഛയത്തിലെ മോഷണം അന്വേഷിക്കുന്നതിനിടയിലാണ് പ്രതിയെ ചാലക്കുടി പൊലീസ് അറസ്റ്റ് ചെയ്തത്. ചാലക്കുടിക്കടുത്ത് ദേശീയപാതയില്‍ കൊരട്ടിയിലെ മിന്‍സ ഫുഡ് മാളില്‍ നിന്ന് ഈ മാസം 15ന് ഒരു ലക്ഷത്തി ഇരുപതിനായിരം രൂപ മോഷ്‌ടിച്ച കേസിലാണ് രാജേഷിനെ പൊലീസ് പിടികൂടിയത്.
സിസിടിവി പരിശോധനയില്‍ സ്ഥാപനത്തിന് പിന്‍വശത്തെ വാതില്‍ പൊളിച്ച് അകത്ത് കയറി ഒരാള്‍ മോഷണം നടത്തുന്ന ദൃശ്യങ്ങള്‍ പൊലീസിന് കിട്ടിയിരുന്നു. മുഖം മങ്കിക്യാപ് വച്ച മറച്ചിരുന്നതിനാല്‍ സമാനമായ മറ്റ് കേസുകളിലെ തെളിവുകള്‍ കൂടി പരിശോധിച്ച ശേഷമാണ് പ്രതി രാജേഷാണെന്ന് പൊലീസ് സ്ഥിരീകരിച്ചത്. കൊലപാതകവും മോഷണവുമടക്കം 200ല്‍ അധികം കേസുകളില്‍ പ്രതിയായ രാജേഷിനെ ചാലക്കുടി എസ് ഐ സുബീഷ് മോനും സംഘവുമാണ് പിടികൂടിയത്.
സംസ്ഥാനത്തെ വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇത് സംബന്ധിച്ച് പൊലീസ് വിവരങ്ങള്‍ കൈമാറിയിട്ടുണ്ട്. ചോദ്യം ചെയ്യല്‍ തുടരുകയാണെന്നും കൂടുതല്‍ കേസുകള്‍ക്ക് തുമ്പുണ്ടാക്കാന്‍ പറ്റുമെന്നാണ് പ്രതീക്ഷയെന്നും പൊലീസ് പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam