
ആലപ്പുഴ: ഗതാഗത മന്ത്രി തോമസ് ചാണ്ടിയുടെ ലേക് പാലസ് റിസോര്‍ട്ടിനായി സര്‍ക്കാര്‍ ഭൂമി നികത്താന്‍ ജലവിഭവ വകുപ്പും ഒത്താശ നടത്തി. കമ്പനി ഡയറക്ടർ മാത്യു ജോസഫിന്‍റെ പേരിലുളള ഒന്നര ഏക്കർ നെൽവയൽ സർക്കാർ ചിലവില്‍ നികത്തി ലക്ഷങ്ങൾ വിലയുളള കരഭൂമിയാക്കി മാറ്റികൊടുത്ത സംഭവത്തിൽ ജലവിഭവ വകുപ്പിൻ്റെ കളളക്കളി തുടരുന്നു. ലേലത്തിൽ വച്ചത് വിലയേറിയ ആറ്റുമണലെന്ന് ജലവിഭവ വകുപ്പ് നടത്തിയ അന്വേഷണത്തില്‍ കണ്ടെത്തി.
വയല്‍ നികത്തലുമായി ബന്ധപ്പെട്ട് വകുപ്പ് തയ്യാറാക്കിയ റിപ്പോർട്ട് മന്ത്രി മാത്യു ടി തോമസിന് സമർപ്പിച്ചു. ആറ്റുമണലെന്ന് റിപ്പോർട്ട് നൽകിയ ഭൂമിയിൽ ചെളിമണ്ണാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മണ്ണ് നിക്ഷേപിച്ചത് തോമസ് ചാണ്ടിയുടെ റിസോർട്ട് മാനേജറുടെ ഭൂമിയിലാണ്. 36 ലക്ഷമാണ് ഈ ചെളിമണിന് ജലവിഭവ വകുപ്പ് വിലയിട്ടത് . 40 ശതാനം വിലയേറിയ ആറ്റുമണലാണെന്നാണ് വാദം. മണ്ണ് മാറ്റാനായി ആരും ലേലം പിടിക്കാതിരിക്കാനുള്ള വഴിയായിരുന്നു ഇത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam