
ആലപ്പുഴ: തനിക്കെതിരായ ആരോപണങ്ങളില്‍ ഒരു ശതമാനം പോലും ശരിയില്ലെന്ന് തോമസ് ചാണ്ടി. അഞ്ച് ദിവസം മുന്‍പ് വരെ രാജിയെക്കുറിച്ച് താന്‍ ചിന്തിച്ചിരുന്നില്ല. ഇന്നലെ ഹൈക്കോടതി ജഡ്ജി നടത്തിയ പരാമര്‍ശങ്ങളാണ് രാജിയിലേക്ക് നയിച്ചത്. ആരോപണങ്ങളില്‍ ഒരു ശതമാനം പോലും സത്യമില്ല. മാര്‍ത്താണ്ഡം കായല്‍ താന്‍ നികത്തിയിട്ടില്ലെന്നും കര്‍ഷകര്‍ക്ക് സഞ്ചരിക്കാനായി വഴി മണ്ണിട്ട് വൃത്തിയാക്കുകയായിരുന്നുവെന്നും തോമസ് ആലപ്പുഴയിലെ വസതിയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
നാളെത്തന്നെ സുപ്രീം കോടതിയെ സമീപിക്കും. ഇന്നത്തെ മന്ത്രിസഭാ യോഗത്തില്‍ നിന്ന് വിട്ടുനില്‍ക്കുക വഴി സി.പി.ഐ ചെയ്തത് മുന്നണി മര്യാദയുടെ ലംഘനമാണ്. പാര്‍ട്ടിക്കായി മന്ത്രിസ്ഥാനം ഒഴിച്ചിട്ടിരിക്കുമെന്ന് മുഖ്യമന്ത്രി അറിയിച്ചിട്ടുണ്ട്. താനല്ലെങ്കില്‍ ശശീന്ദ്രന്‍ മന്ത്രിയാകുമെന്നും തോമസ് ചാണ്ടി അഭിപ്രായപ്പെട്ടു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam