തോമസ് ചാണ്ടിയുടെ നിലം നികത്തല്‍; നെല്‍പാടം നികത്താനുള്ള അനുമതി രേഖകള്‍ ഹാജരാക്കാനായില്ല

Published : Sep 26, 2017, 06:31 PM ISTUpdated : Oct 04, 2018, 07:28 PM IST
തോമസ് ചാണ്ടിയുടെ നിലം നികത്തല്‍; നെല്‍പാടം നികത്താനുള്ള അനുമതി രേഖകള്‍ ഹാജരാക്കാനായില്ല

Synopsis

ആലപ്പുഴ: ലേക്പാലസ് റിസോര്‍‍ട്ടിനുമുന്നിലെ പ്രധാന ഗേറ്റിലും പാര്‍ക്കിംഗ് സ്ഥലത്തും നെല്‍പാടം നികത്താനുള്ള അനുമതി രേഖകള്‍ ജില്ലാ കളക്ടര്‍ക്ക് മുന്നില്‍ ഹാജരാക്കാന്‍ റിസോര്‍ട്ട് അധികതര്‍ക്ക് കഴിഞ്ഞില്ല. ഒക്ടോബര്‍ മാസം നാലാം തീയ്യതി മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ജില്ലാ കളക്ടര്‍ ടിവി അനുപമ ലേക് പാലസ് റിസോര്‍ട്ട് കമ്പനി അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കി. അതേസമയം, നിലം നികത്താനുള്ള അനുമതി തനിക്ക് കണ്ടെത്താന്‍ കഴിയാത്തതിനാലാണ് വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനിക്ക് നോട്ടീസ് നല്‍കിയതെന്നും കായല്‍ ബോയ വച്ച് വളച്ച് കെട്ടാന്‍ ആര്‍ഡിഒ അനുമതി നല്‍കിയതായും ജില്ലാ കളക്ടര്‍ പറഞ്ഞു.

മന്ത്രി തോമസ് ചാണ്ടിയുടെ ലേക്പാലസ് റിസോര്‍ട്ടിനു മുന്നിലെ പ്രധാന ഗേറ്റിലും പാര്‍ക്കിംഗ് സ്ഥലത്തും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമം കാറ്റില്‍പ്പറത്തി അനുമതിയില്ലാതെ വ്യാപകമായി നികത്തിയെടുത്തത് ഏഷ്യാനെറ്റ്ന്യൂസാണ് പുറത്തുകൊണ്ടുവന്നത്. അതോടൊപ്പം വലിയകുളം മുതല്‍ സീറോ ജെട്ടിവരെ റോഡിനും അനുമതി കിട്ടിയിരുന്നില്ല. വാര്‍ത്തകള്‍ പുറത്തുവന്നതോടെ ജില്ലാ കള്ക്ടര്‍ അന്വേഷണം നടത്തി.

അനധികൃത നിലം നികത്ത് നടന്നെന്നും അനുമതിയില്ലാതെയാണ് നെല്‍പാടത്ത് പാര്‍ക്കിംഗ് ഏരിയയും റോഡും നിര്‍മ്മിച്ചതെന്ന് പ്രാഥമികാന്വേഷണത്തില്‍ കണ്ടെത്തി. വയല്‍ നികത്താന്‍ ഏതെങ്കിലും അനുമതി വാങ്ങിയതായി കളക്ടര്‍ക്കും കണ്ടെത്താനായില്ല. ഈ സാഹചര്യത്തിലാണ് നടപടി എടുക്കാതിരിക്കണമെങ്കില്‍ രേഖകള്‍ ഹാജരാക്കാന്‍ ജില്ലാ കളക്ടര്‍ വാട്ടര്‍ വേള്‍ഡ് ടൂറിസം കമ്പനിയോട് ആവശ്യപ്പെട്ടത്. എന്നാല്‍ അനുമതി ഹാജരാക്കാത്ത വാട്ടര്‍വേള്‍ഡ് ടൂറിസം കമ്പനി രേഖകള്‍ ഹാജരാക്കാന്‍ ഒരാഴ്ച സമയം ആവശ്യപ്പെടുകയായിരുന്നു.

ലേക്പാലസ് റിസോര്‍ട്ട് കമ്പനി നടത്തിയ അനധികൃത നിലം നികത്ത് മാത്രമാണ് പരിശോധിച്ചത്. കായല്‍ ബോയ വച്ച് വളച്ചുകെട്ടാന്‍ ആര്‍ഡിഒ ഉത്തരവ് നല്‍കിയിരുന്നു.കായലില്‍ ആരുടെയും സഞ്ചാര സ്വാതന്ത്ര്യം തടസ്സപ്പെടുന്നില്ലെന്ന് ഇറിഗേഷന്‍ വകുപ്പ് ഉദ്യോഗസ്ഥര്‍ അറിയിച്ചതായും കളക്ടര്‍ പറഞ്ഞു. ഒക്ടോബര്‍ നാലാം തീയ്യതിയും രേഖകള്‍ ഹാജരാക്കുന്നില്ലെങ്കില്‍ നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമമനുസരിച്ച് ജില്ലാ കള്കടര്‍ക്ക് കടുത്ത നടപടികളിലേക്ക് നീങ്ങാം. അതേസമയം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് ബിജെപി പ്രവര്‍ത്തകര്‍ ആലപ്പുഴ കളക്ടറേറ്റിലേക്ക് മാര്‍ച്ച് നടത്തി.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

Malayalam News Live: അതിജീവിതയുടെ പേര് വെളിപ്പെടുത്തിയ മാർട്ടിനെതിരെ കേസ്
ശബരിമല സ്വർണക്കൊള്ള; പ്രവാസി വ്യവസായിയിൽ നിന്ന് മൊഴിയെടുത്ത് എസ്ഐടി