
ഉത്തര്‍പ്രദേശ്: എൻഡിടിവിയിലെ മാധ്യമപ്രവര്‍ത്തകൻ രവീഷ് കുമാറിന് വധഭീഷണി. ഫോണിലൂടെയും സമൂഹമാധ്യമങ്ങളിലൂടെയും ഭീഷണിയെത്തി. ഓഫീസിലെത്തി വെടിവച്ച് കൊല്ലുമെന്നായിരുന്നു മുൻ സിഐഎസ്എഫ് ജവാന്‍റെ വീഡിയോ സന്ദേശം. വധിക്കുമെന്നും വീട്ടിലെത്തി കുടുംബത്തിലുള്ള സ്ത്രീകളെ ബലാത്സംഗം ചെയ്യുമന്നായിരുന്നു യുപിയിൽ നിന്നുള്ള ബജ്‍റംഗ് ദൾ നേതാവെന്ന് അവകാശപ്പെട്ടയാളുടെ ഭീഷണി.
ഗാസിയാബാദ്, ഗ്രേറ്റര്‍ കൈലാഷ് എന്നീ പൊലീസ് സ്റ്റേഷനുകളിൽ പരാതി നൽകിയിട്ടും നടപടിയില്ലെന്ന് രവീഷ് കുമാര്‍ പറഞ്ഞു. സംഘപരിവാര്‍ നേതാക്കൾക്കെതിരെ നിരവധി റിപ്പോര്‍ട്ടുകൾ രവീഷ് കുമാര്‍ പുറത്തുവിട്ടിരുന്നു. വധഭീഷണി അഭിപ്രായ സ്വതന്ത്ര്യത്തിനെതിരായ കടന്നുകയറ്റമാണെന്ന് വ്യക്തമാക്കിയ എൻഡിടിവി വിഷയത്തിൽ 42 മിനിറ്റ് ചര്‍ച്ചയും സംഘടിപ്പിച്ചു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam