വീട്ടുകാരുടെ വധഭീഷണി:കമിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടി

Web desk |  
Published : Jun 15, 2018, 12:53 PM ISTUpdated : Jun 29, 2018, 04:06 PM IST
വീട്ടുകാരുടെ വധഭീഷണി:കമിതാക്കള്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടി

Synopsis

കോടതി അവധിയായതിനാല്‍ പെണ്‍കുട്ടിയേയും കാമുകനേയും മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാകാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. 

തൊടുപുഴ: ഒന്നിച്ചു ജീവിക്കാൻ നാടുവിട്ട ഇതര മതസ്ഥരായ കമിതാക്കൾക്ക് വധഭീഷണി . പെൺകുട്ടിയുടെ കുടുംബമാണ്  കമിതാക്കളേയും യുവാവിന്‍റെ കുടുംബത്തേയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തിയിരിക്കുന്നത്. വധഭീഷണി മൂലം കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനില്‍ അഭയം തേടിയെ കമിതാക്കളെ വിട്ടുകിട്ടാനായി പെണ്‍കുട്ടിയുടെ ആളുകള്‍ പോലീസ് സ്റ്റേഷന് മുന്‍പില്‍ നിലയുറിപ്പിച്ചിരുന്നു.

കോട്ടയത്ത്‌ ദുരഭിമാനക്കൊലയ്ക്ക്  ഇരയായ കെവിന്റെ അവസ്ഥ തനിക്കും ഉണ്ടാകുമെന്നു ഭയന്ന് പാലക്കാട്‌ ചെർപ്പുളശ്ശേരി പോലീസ് സ്റ്റേഷനിൽ അഭയം തേടിയ യുവാവിനേയും യുവതിയേയും അവിടെ നിന്നുമാണ് കരിമണ്ണൂര്‍ പോലീസ് സ്റ്റേഷനിലെത്തിച്ചത്. ഇതിനിടയില്‍ തങ്ങള്‍ വധഭീഷണിയുണ്ടെന്ന് യുവാവ് ഫേസ്ബുക് പോസ്റ്റ്‌ ഇട്ടിരുന്നു. ഇതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. 

22-കാരനായ യുവാവും 20-കാരിയായ യുവതിയുമാണ് ഒന്നിച്ചു ജീവിക്കാനായി നാടു വിട്ടു പോയത്. യുവാവിനെ തേടി പെണ്‍കുട്ടിയുടെ കുടുംബം ഇയാളുടെ വീട്ടിലെത്തിയപ്പോള്‍ മാത്രമാണ് മകന്‍ ഒളിച്ചോടി പോയ കാര്യം യുവാവിന്‍റെ വീട്ടുകാരും അറിയുന്നത്. സ്റ്റേഷനിലുള്ള പെണ്‍കുട്ടിയെ കാണാന്‍ കുടുംബം ശ്രമിച്ചെങ്കിലും അതിന് പെണ്‍കുട്ടി വിസമ്മതിച്ചു. സംഭവം മാധ്യമങ്ങള്‍ വാര്‍ത്തയാക്കുക കൂടി ചെയ്തതോടെ പെണ്‍കുട്ടിയുടെ കുടുംബം സ്റ്റേഷനില്‍ നിന്നും മടങ്ങിയിട്ടുണ്ട്. കോടതി അവധിയായതിനാല്‍ പെണ്‍കുട്ടിയേയും കാമുകനേയും മജിസ്ട്രേറ്റിന് മുന്‍പില്‍ ഹാജരാകാനുള്ള തയ്യാറെടുപ്പിലാണ് പോലീസ്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

നൈജീരിയയിൽ സന്ധ്യാ നമസ്കാരത്തിനിടെ മുസ്ലീം പള്ളിയിൽ സ്ഫോടനം; 7 പേർ മരിച്ചു, നിരവധി പേർക്ക് പരിക്ക്
സുരേഷ് ഗോപിയെ വേദിയിലിരുത്തി തൃശൂരിൽ കൗൺസിലറുടെ വിമർശനം; കയ്യോടെ മറുപടിയും നൽകി കേന്ദ്രമന്ത്രി, പിന്തുണച്ച് ദേവൻ