പുനലൂര്‍ വാഹനാപകടം: മരണം നാലായി

Published : Apr 13, 2017, 06:23 AM ISTUpdated : Oct 05, 2018, 01:36 AM IST
പുനലൂര്‍ വാഹനാപകടം: മരണം നാലായി

Synopsis

കൊല്ലം:കൊല്ലം കുന്നിക്കോട് ബസും ആംബുലന്‍സും കൂട്ടിയിടിച്ച് ഒരു സ്ത്രീ ഉള്‍പ്പടെ നാല് പേര്‍ മരിച്ചു. ഒരാളെ തിരിച്ചറിഞ്ഞിട്ടില്ല. പത്തനാപുരം സ്വദേശി ആബുലന്‍സ് ഡ്രൈവര്‍  സുബിന്‍ തോമസ് കോശിയും, ആംബുലന്‍സില്‍ ഉണ്ടായിരുന്ന പത്തനാപുരം സ്വദേശി ഫാത്തിമ ബീവിയും കൊച്ചുമകന്‍ ശരീഫ് എന്നിവരെ തിരിച്ചറിഞ്ഞു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ രണ്ട് പേരെ തിരുവനന്തപുരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.

കുന്നിക്കോട് പച്ചിലവളവ് ജംഗ്ഷനില്‍ പള്ളിക്കു സമീപമായിരുന്നു  അപകടം. പത്തനാപുരത്ത് നിന്ന് തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലേയ്ക്ക് പോവുകയായിരുന്ന  ആംബുലന്‍സും കൊല്ലത്ത് നിന്ന് പുനലൂര്‍ പോകുന്ന കെഎസ്ആര്‍ടിസി ബസും കൂട്ടിയിടിക്കുകയായിരുന്നു. ആംബുലന്‍സിലുണ്ടായിരുന്നവരാണ് മരിച്ചത്.

ആംബുലന്‍സിലുണ്ടായിരുന്ന രണ്ട് പേര്‍ക്ക് ഗുരുതരമായി പരുക്കേറ്റു. അപകടത്തില്‍ മരിച്ച ഫാത്തിമബീവിയുടെ മകള്‍ ഹാജിറ ബീവി, കൊച്ചുമകള്‍ സബീന എന്നിവര്‍ക്കാണ്ഗുരുതരമായി പരിക്കേറ്റത്. ഇവരെ തിരുവനന്തപുരം മെഡിക്കല്‍ കൊളേജിലേയ്ക്ക് മാറ്റി. 

രോഗിയുമായി വേഗതയില്‍ പോയ ആംബുലന്‍സിന് നിയന്ത്രണം നഷ്ടപെട്ടതാണ് അപകടത്തിന് കാരണമായതെന്നാണ് ദൃസാക്ഷികള്‍ പറയുന്നത്. കലഞ്ഞൂരിലെ സ്വകാര്യ ആശുപത്രിയുടേതാണ് ആംബുലന്‍സ്.  കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലാണ് മൃതദേഹങ്ങള്‍ സൂക്ഷിച്ചിട്ടുള്ളത്. ബസ്സിലുള്ളവര്‍ക്കു കാര്യമായ പരുക്കുകള്‍ ഇല്ല.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മറ്റത്തൂരിൽ മുഖ്യമന്ത്രിക്ക് മറുപടിയുമായി വിഡി സതീശൻ; 'തോറ്റ് തൊപ്പിയിട്ടിരിക്കുമ്പോഴും മുഖ്യമന്ത്രി പരിഹാസം പറയുന്നു'
മറ്റത്തൂരിലെ ഓപ്പറേഷൻ ലോട്ടസ്; 'ഒറ്റച്ചാട്ടത്തിന് കോൺഗ്രസുകാർ ബിജെപിയായി', പരിഹസിച്ച് പിണറായി വിജയന്‍