ബി.ജെ.പി സഖ്യസര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ബീഹാറിലും ബീഫിന്റെ പേരില്‍ മര്‍ദ്ദനം

Published : Aug 03, 2017, 05:05 PM ISTUpdated : Oct 05, 2018, 12:12 AM IST
ബി.ജെ.പി സഖ്യസര്‍ക്കാര്‍ അധികാരമേറ്റതിന് പിന്നാലെ ബീഹാറിലും ബീഫിന്റെ പേരില്‍ മര്‍ദ്ദനം

Synopsis

പാറ്റ്ന: ബീഫ് കടത്തിയെന്നാരോപിച്ച് ബീഹാറില്‍ മൂന്ന് പേരെ ആള്‍ക്കൂട്ടം തല്ലിച്ചതച്ച ശേഷം പൊലീസിന് കൈമാറി. അനധികൃതമായി സ്ഥാപിച്ച അറവുശാലയില്‍ അറുത്ത മാംസം കൈവശം വെച്ചെന്ന് ആരോപിച്ച് ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു.

ബീഹാറിലെ ബോജ്പൂര്‍ ജില്ലയിലാണ് സംഭവം നടന്നത്.  ഒരു ട്രക്കില്‍ ബീഫ് കടത്താന്‍ ശ്രമിച്ചു  എന്ന് ആരോപിച്ച് മൂന്ന് പേരെ ജനക്കൂട്ടം വാഹനം തടഞ്ഞുനിര്‍ത്തി. തുടര്‍ന്ന് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു.   ഷഹപൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിയമവിരുദ്ധമായി പ്രവര്‍ത്തിച്ച അറവുശാലയില്‍ നിന്നാണ് ബീഫ് കടത്തിയതെന്ന് ജില്ലാ മജിസ്ട്രേറ്റും വ്യക്തമാക്കി.

തുടര്‍ന്ന് അറവുശാല നിരോധിക്കണമെന്നും പോലീസ് സ്റ്റേഷനിലെ സ്റ്റേഷന്‍ ഹൗസ് ഓഫീസര്‍ക്കെതിരെ നടപടിയെടുക്കണമെന്നും ആവശ്യപ്പെട്ട് പ്രദേശവാസികള്‍ ദേശീയപാത ഉപരോധിച്ചു. സംസ്ഥാനത്ത് ബിജെപി പിടിമുറുക്കുന്നതിന്‍റെ ലക്ഷണം കാണാന്‍ തുടങ്ങിയെന്നായിരുന്നു ,സംഭവത്തോട് സി.പി.എം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി പ്രതികരിച്ചത്. ബി.ജെ.പി അധികാരത്തില്‍ വന്നതോട് കൂടി ആള്‍ക്കൂട്ട ക്രൂരതകള്‍ വര്‍ധിക്കാന്‍ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

കരോൾ സംഘത്തിനെതിരായ ആക്രമണം; വിമര്‍ശിച്ച് ഡിവൈഎഫ്ഐയും കോണ്‍ഗ്രസും, ജില്ലയിൽ ഡിവൈഎഫ്ഐ പ്രതിഷേധ കരോൾ നടത്തും
സമസ്തയിൽ രാഷ്ട്രീയക്കാർ ഇടപെടരുതെന്ന് ഉമർ ഫൈസി മുക്കം;സമസ്തയെ ചുരുട്ടി മടക്കി കീശയിൽ ഒതുക്കാമെന്ന് ഒരു നേതാവും കരുതേണ്ടെന്ന് ലീ​ഗ് എംഎൽഎ