ലൈഫ് മിഷന്‍ പദ്ധതിക്ക് 2.44 കോടി വകമാറ്റാന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍

Published : Jan 24, 2018, 02:42 PM ISTUpdated : Oct 05, 2018, 03:54 AM IST
ലൈഫ് മിഷന്‍ പദ്ധതിക്ക് 2.44 കോടി വകമാറ്റാന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍

Synopsis

തൃശൂര്‍: സര്‍ക്കാരിന്റെ സ്വപ്ന പദ്ധതിയായ ലൈഫ് മിഷന്‍ നടപ്പിലാക്കാന്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ 2.44 കോടി വകമാറ്റുന്നു. വിവിധ പദ്ധതികളുടെ ഫണ്ടാണ് ഇതിനുവേണ്ടി ഉപയോഗിക്കാന്‍ ശ്രമമുള്ളത്. വിവിധ കാലഘട്ടങ്ങളിലായി തുടങ്ങുകയും ഇപ്പോഴും പുരോഗമിച്ചു കൊണ്ടിരിക്കുകയും ചെയ്യുന്ന ആശ്രയ, ഇ.എം.എസ് പദ്ധതികളിലെ നിക്ഷേപമായ 2,44,57,228 രൂപയാണ് ലൈഫ് മിഷന് വേണ്ടി മാറ്റിവെക്കാന്‍ തീരുമാനിച്ചിരിക്കുന്നത്. 

കോര്‍പ്പറേഷനില്‍ ലൈഫ് മിഷനില്‍ അര്‍ഹരായി നാലായിരത്തോളം പേരെ കണ്ടെത്തിയിട്ടുണ്ട്. പദ്ധതി സര്‍വേ പൂര്‍ത്തിയാക്കിയതൊഴിച്ചാല്‍ ആര്‍ക്കും ഇതുവരെയും തുക നല്‍കിയിട്ടില്ല. ജനറല്‍ വിഭാഗത്തിന് 50 ലക്ഷവും പട്ടികജാതി വിഭാഗങ്ങള്‍ക്കുള്ള 57,80,757 രൂപയുമാണ് വകയിരുത്തിയിട്ടുള്ളത്. ഇത് അപര്യാപ്തമാണെന്ന് കോര്‍പ്പറേഷന്‍ തദ്ദേശവകുപ്പിനെ അറിയിച്ചിട്ടുണ്ടെങ്കിലും സാമ്പത്തീക പ്രതിസന്ധിയുടെ സാഹചര്യത്തില്‍ തുക അനുവദിക്കാന്‍ തല്‍ക്കാലം നിര്‍വാഹമില്ലാത്തതിനാലാണ് മറ്റ് ഫണ്ടുകളെ ആശ്രയിക്കുന്നത്. 

അഞ്ച് വര്‍ഷമാണ് ലൈഫ് മിഷന്‍ പദ്ധതിയുടെ സമ്പൂര്‍ണ്ണ കാലാവധിയെങ്കിലും ഓരോ വര്‍ഷവും നിശ്ചിത എണ്ണം പൂര്‍ത്തിയാക്കണമെന്നാണ് നിര്‍ദ്ദേശിച്ചിട്ടുള്ളത്. വിവിധ ഘട്ടങ്ങളിലായി നിര്‍മ്മാണം പൂര്‍ത്തീകരിക്കാതെ കിടന്ന വീടുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കി ലൈഫ് മിഷനില്‍ ഉള്‍പ്പെടുത്തുതാണ് ആദ്യഘട്ടം. ഇതനുസരിച്ച് 716 വീടുകള്‍ മാര്‍ച്ചിനകം പൂര്‍ത്തിയാക്കി ലൈഫ്മിഷനില്‍ ആദ്യഘട്ടത്തിലെ പട്ടികയില്‍ ഇടം നേടാനാണ് കോര്‍പ്പറേഷന്‍ പദ്ധതി. 

400 ച. അടി വീടിന് നാല് ലക്ഷം രൂപയാണ് പരമാവധി ലഭിക്കുക. നിര്‍മ്മാണം പൂര്‍ത്തിയാക്കി എത്തിയാല്‍ ഇവര്‍ക്ക് തുക അനുവദിക്കേണ്ടി വരും. ഇതിനാണ് ആശ്രയ, ഇ.എം.എസ് ഭവന പദ്ധതികളിലെ ഫണ്ട് വകമാറ്റുന്നത്. ആശ്രയ പദ്ധതിയുടെ അക്കൗണ്ടില്‍ 1,25, 57,228 ഉം, ഇ.എം.എസ് പദ്ധതിയുടെ അക്കൗണ്ടില്‍ 1,19,00,000 ഉം രൂപയും നിക്ഷേപമായി കിടക്കുന്നുണ്ട്. നിലവില്‍ ഇതില്‍ നിന്നും ഭക്ഷണം, ചികില്‍സ, അടിസ്ഥാന സൗകര്യ വികസനം എന്നിവയ്ക്കുള്ള തുകയും ഈ ഫണ്ടുകളില്‍ നിന്നാണ് ഉപയോഗിക്കുന്നത്. 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

BK
About the Author

Balu KG

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ബിരുദാനന്തര ബിരുദവും മാസ് കമ്യൂണിക്കേഷനിൽ ഡിപ്ലോമയും. കേരള, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകള്‍, ആരോഗ്യം, ശാസ്ത്രം, ചരിത്രം, ഫോട്ടോഗ്രഫി, എണ്‍വയോണ്‍മെന്‍റല്‍ സയന്‍സ്, എന്‍റര്‍ടൈന്‍മെന്‍റ് തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 17 വര്‍ഷത്തെ മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്‌റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്‍റ്, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. ഇ മെയില്‍: balu.kg@asianetnews.inRead More...
click me!

Recommended Stories

തമിഴക രാഷ്ട്രീയത്തിൽ പുതിയ സമവാക്യങ്ങൾ? ഡിഎംകെ വോട്ടിലേക്ക് വിജയ്‌യുടെ നുഴഞ്ഞുകയറ്റം തടയാൻ സ്റ്റാലിൻ്റെ രാഷ്ട്രീയ തന്ത്രം
'ഇന്ത്യ ഒരു ഹിന്ദു രാഷ്ട്രം'; വിവാദ പ്രസ്‌താവനയുമായി ആർഎസ്എസ് മേധാവി; ഭരണഘടനാപരമായ പ്രഖ്യാപനം ആവശ്യമില്ലെന്നും മോഹൻ ഭാഗവത്