രസതന്ത്ര നൊബേല്‍ 3 പേര്‍ക്ക്

Published : Oct 05, 2016, 03:17 PM ISTUpdated : Oct 04, 2018, 07:41 PM IST
രസതന്ത്ര നൊബേല്‍ 3 പേര്‍ക്ക്

Synopsis

സ്റ്റോക്ഹോം: രസതന്ത്രത്തിനുള്ള നൊബേല്‍ 3 പേര്‍ക്ക്.  ഴാന്‍ പിയറി സൗവേജ്, സര്‍ ജെ. ഫ്രെയ്സര്‍ സ്‌റ്റൊഡാര്‍ട്ട്, ബര്‍ണാഡ് എല്‍ ഫെരിംഗ എന്നിവരാണ്  ഇത്തവണത്തെ നൊബേല്‍ സമ്മാനം പങ്കിടുന്നത്. യന്ത്രങ്ങളെന്ന സങ്കല്‍പ്പം  തന്മാത്രാ തലത്തോളം  ചെറുതാക്കിയ വിപ്ലവകരമായ ഗവേഷണങ്ങള്‍ക്കാണ് മൂവര്‍ക്കും അംഗീകാരം ലഭിച്ചിരിക്കുന്നത്.

മനുഷ്യജീവിതത്തില്‍ വിപ്ലവകരമായ മാറ്റങ്ങള്‍ ഉണ്ടാക്കിയ യന്ത്രങ്ങളെ തന്മാത്രാ തലത്തോളം ചെറുതാക്കാമെന്ന ആശയം ആദ്യമായി മുന്നോട്ട് വച്ചത് വിഖ്യാത ഭൗതികശാസ്‌ത്രജ്ഞനും മുന്‍ നൊബേല്‍ ജേതാവുമായ റിച്ചാര്‍ഡ് ഫെയ്ന്‍മാനാണ്. അദ്ദേഹത്തിന്റെ ആശയത്തെ പിന്തുടര്‍ന്ന്  ഴാന്‍ പിയറി സൗവേജ്, ഫ്രെയ്സര്‍ സ്റ്റൊഡാര്‍ഡ്, ബെര്‍ണാര്‍ഡ് എല്‍ ഫെരിംഗ എന്നിവര്‍ നടത്തിയ ഗേവഷണങ്ങളാണ് മൂവരേയും നേബെല്‍ സമ്മാനത്തിന് അര്‍ഹരാക്കിയത്.   

യന്ത്രസമാനമായ പ്രവൃത്തികള്‍ ചെയ്യാന്‍ കഴിയുന്ന തന്മാത്രകളെയാണ് ഇവര്‍ ഗവേഷണത്തിലൂടെ  വികസിപ്പിച്ചെടുത്തത്.വൈദ്യുത സിഗ്നല്‍, താപവ്യതിയാനം  ഇവയിലൊക്കെ ഉണ്ടാക്കുന്ന വ്യതിയാനത്തിലൂടെ തന്മാത്രകളെ യന്ത്രങ്ങളെപ്പോലെ പ്രവര്‍ത്തിപ്പിക്കുകയാണ് ശാസ്‌ത്രജ്ഞ‌ര്‍ ചെയ്തത്. ഈ ശാസ്‌ത്രമേഖല കൂടുതല്‍ വികാസം പ്രാപിക്കുന്നതോടെ സാങ്കേതിക, ആരോഗ്യ തലങ്ങളിലെല്ലാം  വലിയ മാറ്റങ്ങളാണ് പ്രതീക്ഷിക്കുന്നത്.

നിശ്ചിത മരുന്ന് കൃത്യമായ ലക്ഷ്യകോശത്തില്‍ എത്തിക്കാനുള്ള തന്മാത്രാ യന്ത്രങ്ങള്‍ നിര്‍മ്മിക്കാന്‍ ഈ നീക്കം സഹായകരമാകുമെന്നാണ് വൈദ്യശാസ്‌ത്ര രംഗത്തുള്ളവരുടെ വിലയിരുത്തല്‍. ഇതേ വിലയിരുത്തലാണ് നോബല്‍ പുരസ്കാര സമിതിയും നടത്തിയത്. പുരസ്കാര തുകയായ 54 കോടി രൂപ മൂവരും പങ്കിടും. സ്ട്രോസ്ബെര്‍ഗ് സര്‍വകലാശാലയിലെ ഗവേഷകനായ ഴാന്‍ പിയറി സൗവേജ് ഫ്രഞ്ച് സ്വദേശിയാണ്. സര്‍ ജെ. ഫ്രെയ്സര്‍ സ്‌റ്റൊഡാര്‍ട്ട് ബ്രിട്ടന്‍ സ്വദേശിയും , ബര്‍ണാഡ് എല്‍ ഫെരിംഗ നെതര്‍ലാന്‍ഡ്സ്കാരനുമാണ്.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

എല്ലാ തെരഞ്ഞെടുപ്പുകളെയും ഗൗരവകരമായി കാണുന്നുവെന്ന് വിവി രാജേഷ്; 'ശക്തമായ പ്രതിപക്ഷം ഉണ്ടായാൽ മാത്രമേ ആരോഗ്യകരമായ മത്സരം ഉണ്ടാകൂ'
ഫോൺ ചോദിച്ച് നൽകിയില്ല; തിരുവനന്തപുരം ഉന്നാംപാറയിൽ യുവാവിനെ ബന്ധു വെടിവെച്ചു, ആശുപത്രിയിൽ ചികിത്സയിൽ