ടിപ്പു ബ്രിട്ടീഷുകാരോട് പൊരുതി വീരചരമം വരിച്ചയാളാണെന്ന് രാഷ്ട്രപതി

Published : Oct 25, 2017, 07:51 PM ISTUpdated : Oct 05, 2018, 02:33 AM IST
ടിപ്പു ബ്രിട്ടീഷുകാരോട് പൊരുതി വീരചരമം വരിച്ചയാളാണെന്ന് രാഷ്ട്രപതി

Synopsis

ബംഗലൂരു: ടിപ്പു ജയന്തിയുടെ പേരില്‍ കര്‍ണാടകത്തില്‍ ബിജെപി- കോണ്‍ഗ്രസ് പോര് തുടരുന്നതിനിടെ ടിപ്പു സുല്‍ത്താനെ പ്രശംസിച്ച് രാഷ്‌ട്രപതി റാം നാഥ് കോവിന്ദ്. ടിപ്പു ബ്രിട്ടീഷുകാരോട് പൊരുതി വീരചരമം വരിച്ചയാളാണെന്ന് കര്‍ണാടക നിയമസഭയുടെ സംയുക്ത സമ്മേളനത്തില്‍ രാഷ്‌ട്രപതി പറഞ്ഞു. സംസ്ഥാന സര്‍ക്കാര്‍ രാഷ്‌ട്രപതിയെ തെറ്റിദ്ധരിപ്പിച്ചെന്ന് ബിജെപി ആരോപിച്ചപ്പോള്‍ ചരിത്രസത്യമാണ് പരാമര്‍ശിച്ചതെന്ന് കോണ്‍ഗ്രസ് മറുപടി നല്‍കി.

വജ്രജൂബിലി ആഘോഷിക്കുന്ന നിയമസഭയുടെ സംയുക്ത സമ്മേളനത്തില്‍ കര്‍ണാടക പ്രബലരായ സൈനികരുടെ മണ്ണാണെന്ന് പറഞ്ഞാണ് രാഷ്‌ട്രപതി ടിപ്പുവിലേക്കെത്തിയത്.കോളോണിയല്‍ ശക്തികള്‍ക്കെതിരെ പോരാടിയവരുടെ കൂട്ടത്തില്‍ ടിപ്പുവിനെ ചേര്‍ത്ത രാഷ്‌ട്രപതി അദ്ദേഹത്തിന്‍രേത് വീരചരമമെന്നും പ്രകീര്‍ത്തിച്ചു.

ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ടിപ്പുസുല്‍ത്താന്‍ വീരചരമം വരിച്ചയാളാണ്.യുദ്ധത്തില്‍ മൈസൂരു റോക്കറ്റുകള്‍ ഉപയോഗിച്ച അദ്ദേഹം വികസന കാര്യങ്ങളില്‍ മുന്നേ നടന്നു.ആ സാങ്കേതിക വിദ്യ  പിന്നീട് യൂറോപ്യന്‍മാര്‍ സ്വീകരിച്ചു-രാഷ്ട്രപതി പറഞ്ഞു. കയ്യടികളോടെയാണ് ഭരണപക്ഷബെഞ്ച് രാഷ്‌ട്രപതിയുടെ വാക്കുകളെ സ്വീകരിച്ചത്.എന്നാല്‍ പ്രതിപക്ഷത്ത് നിശബ്ദത.മതഭ്രാന്തനും കൂട്ടക്കൊലയും ബലാത്സംഗവും നടത്തിയ ആളുമാണ് ടിപ്പുവെന്നായിരുന്നു ബിജെപി വാദം.

ഇക്കാരണം പറഞ്ഞാണ് സര്‍ക്കാരിന്റെ ടിപ്പു ജയന്തി ആഘോഷങ്ങളെ ബിജെപി എതിര്‍ത്തതും.എന്നാല്‍ രാഷ്‌ട്രപതിയുടെ ടിപ്പു പ്രശംസ അവര്‍ക്ക് തിരിച്ചടിയായി. സര്‍ക്കാര്‍ എഴുതി നല്‍കിയതാണ് രാഷ്‌ട്രപതി വായിച്ചതെന്നും അദ്ദേഹത്തെ തെറ്റിദ്ധരിപ്പിച്ചെന്നും ബിജെപി നേതാവ് കെ ഇ ഈശ്വരപ്പ കുറ്റപ്പെടുത്തി.രാഷ്‌ട്രപതിയെ അഭിനന്ദിച്ച മുഖ്യമന്ത്രി സിദ്ധരാമയ്യ ചരിത്രസത്യമാണ് അദ്ദേഹം പറഞ്ഞെതെന്നും  അത് മാറ്റിയെഴുതാന്‍ ബിജെപി വിഫലശ്രമം നടത്തുകയാണെന്നും മറുപടി നല്‍കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ചികിത്സക്ക് ദിവസങ്ങൾ കാത്തിരിക്കേണ്ട! എഐ സാങ്കേതികവിദ്യയിൽ പ്രവർത്തിക്കുന്ന അത്യാധുനിക എംആര്‍ഐ മെഷീന്‍ മെഡിക്കൽ കോളേജില്‍
ദില്ലി വായുമലിനീകരണം: നിയന്ത്രണങ്ങളിൽ ഇളവ് നൽകി സർക്കാർ; വാഹനങ്ങൾക്കുള്ള നിയന്ത്രണങ്ങൾ തുടരും