
കാസര്‍കോഡ്: വടക്കന്‍ കേരളത്തിന്റെ ടൂറിസം വികസനത്തിന് പ്രത്യേക പദ്ധതി നടപ്പാക്കുമെന്ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു. കണ്ണൂര്‍, കാസര്‍കോഡ് ജില്ലകളും കോഴിക്കോട് ജില്ലയിലെ വടകര താലൂക്കും ഉള്‍പെടുത്തിയാകും പ്രത്യക പദ്ധതിയെന്നും ടൂറിസം മന്ത്രി കാസര്‍കോഡ് പറഞ്ഞു.
ബേക്കല്‍ റിസോര്‍ട്‌സ് ടൂറിസം കോര്‍പ്പറേഷന്‍ നീലേശ്വരത്ത് സംഘടിപ്പിച്ച ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. നിരവധി പുഴകളും കാവുകളും തീര്‍ത്ഥാടന കേന്ദ്രങ്ങളും, തെയ്യങ്ങളുമുള്ള ഉത്തരകേരളത്തിന് ടൂറിസം മേഖലയില്‍ അതിനനുസരിച്ചുള്ള വളര്‍ച്ച ഉണ്ടായിട്ടില്ലെന്ന് മന്ത്രി പറഞ്ഞു.
നാടിന്റെ സാംസാക്കാരിക തനിമ നിലനിര്‍ത്തികൊണ്ട് ആഭ്യന്തര ടൂറിസം പരമാവധി പ്രോത്സാഹിപ്പിക്കുകയെന്നതാണ് സര്‍ക്കാര്‍ നയം. ബേക്കല്‍ ടൂറിസത്തിനായി പ്രത്യേക പദ്ധതി അടുത്തുതന്നെ പ്രഖ്യാപിക്കുമെന്നും അദ്ദേഹം പറഞ്ഞു. ടൂറിസം മേഖലയിലേക്ക് കടന്നുവരുന്ന പുതിയ സംരംഭകര്‍ക്ക് ഏക ജാലക സംവിധാനമടക്കം ഏല്ലാ സൗകര്യങ്ങളും സര്‍ക്കാര്‍ ഏര്‍പെടുത്തുമെന്നും കടകംപള്ളി വ്യക്തമാക്കി.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam