
സംസ്ഥാന പൊലീസ് മേധാവി സ്ഥാനത്തേക്ക് തിരികെ നിയമനം നല്‍കണമെന്ന സുപ്രീം കോടതി ഉത്തരവ് വരുമ്പോള്‍ ഒപ്പം നിന്നവര്‍ക്ക് നന്ദി പറയുന്നുവെന്ന് ടി.പി.സെന്‍കുമാര്‍. അഭിഭാഷകര്‍ പ്രതിഫലം വാങ്ങാതെയാണ് തന്റെ കേസില്‍ ഹാജരായത്. സുപ്രീംകോടതി നിയമം നടപ്പാക്കിയതില്‍ സന്തോഷമുണ്ടെന്നും ജോലി ചെയ്തതിന്റെ പേരില്‍ ഒരു ഉദ്യോഗസ്ഥനും പീഡിപ്പിക്കപ്പെടരുതെന്നും അദ്ദേഹം പറഞ്ഞു.
തനിക്കെതിരെ ഫയലുകള്‍ കൃത്രിമമായി ഉണ്ടാക്കിയതിനെതിരെ എന്ത് ചെയ്യാന്‍ കഴിയുമെന്ന് ആലോചിക്കും. സര്‍ക്കാറിനെ വിമര്‍ശിക്കുന്നില്ല. നിയമസഭയില്‍ മുഖ്യമന്ത്രി പറഞ്ഞതിനെക്കുറിച്ച് താന്‍ പ്രതികരിക്കുന്നുമില്ല. രാജ്യത്ത് എല്ലായിടത്തും ഉദ്ദ്യോഗസ്ഥരെ നിയമിക്കുന്നതിലും മാറ്റുന്നതിലും തന്റെ കേസിലെ വിധി ഒരു വഴിത്തിരിവായി മാറും. എന്ത് സമ്മര്‍ദ്ദം ഉണ്ടായാലും ശരിയായി പ്രവര്‍ത്തിച്ചാല്‍ നീതി ലഭിക്കുമെന്നതിന് തെളിവാണ്. കോടതി ഉത്തരവ് കിട്ടിയിട്ട് മറ്റ് കാര്യങ്ങള്‍ തീരുമാനിക്കും. സര്‍ക്കാര്‍ തീരുമാനിക്കേണ്ട കാര്യങ്ങള്‍ സര്‍ക്കാര്‍ തീരുമാനിക്കട്ടെയെന്നും സെന്‍കുമാര്‍ പറഞ്ഞു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam