ചികിത്സകിട്ടാതെ ആദിവാസി യുവതിയും കുഞ്ഞും മരിച്ചു

Published : Dec 03, 2016, 10:52 AM ISTUpdated : Oct 05, 2018, 02:06 AM IST
ചികിത്സകിട്ടാതെ ആദിവാസി യുവതിയും കുഞ്ഞും മരിച്ചു

Synopsis

കേരളകര്‍ണാടക അതിര്‍ത്തിയിലെ വനത്തിനുള്ളിലാണ് അദിവാസി യുവതിയും കുഞ്ഞും മരിച്ചത്. ഇരുപതികാരിയായ മോഹിനിയുടെയും കുഞ്ഞിന്റെയും മൃതദേഹങ്ങള്‍ പായില്‍ കെട്ടി ചുമന്ന് കൊണ്ടുപോകേണ്ടി വന്നു. വെള്ളിയാഴ്ച ഉച്ചയ്ക്ക് മരിച്ച ഇവരുടെ മൃതദേഹങ്ങള്‍ പുറത്തെത്തിക്കാനായത് 20 മണിക്കൂറുകള്‍ക്ക് ശേഷമാണ്.  കര്‍ണ്ണാടക വനംവകുപ്പിനെയും ഇരിട്ടി പൊലീസിനെയും അറിയിച്ചിട്ടും ആരുമെത്താത്തതിനെ തുടര്‍ന്ന്, നാട്ടുകാരിടപെട്ടാണ് ആംബലന്‍സ് ഏര്‍പ്പാടാക്കി മൃതദേഹങ്ങള്‍ ആറളത്തെത്തിച്ചത്. 

കഴിഞ്ഞ വര്‍ഷം ആറളത്ത് നിന്നും വിവാഹം കഴിപ്പിച്ച് കര്‍ണാടകയിലെ മാക്കൂട്ടം കോളനിയിലേക്ക് പോയതാണ് മോഹിനി. പിന്നീട് ഇവര്‍ ഉള്‍വനത്തിലെ കുടിലിലേക്ക് മാറി ആറ് മാസം മുന്‍പായിരുന്നു ഇത്.  ഗര്‍ഭിണിയായ ശേഷം കൂട്ടുപുഴയിലെ സ്വകാര്യ ക്ലിനിക്കില്‍ ചികിത്സ തേടിയിരുന്നു. തുടര്‍ചികിത്സ വേണമെന്ന് നിര്‍ദേശിച്ചെങ്കിലും വീണ്ടും വനത്തിനുള്ളിലേക്ക് മടങ്ങിയ ശേഷമാണ് പ്രസവത്തിനിടെ ചികിത്സ കിട്ടാതെയുള്ള മരണം.

കേരള-കര്‍ണാടക അതിര്‍ത്തിയായതിനാലായിരുന്നു കര്‍ണാടക വനംവകുപ്പും കേരള പൊലീസും ഇടപെടാതെ മൃതദേഹങ്ങള്‍ വീട്ടിലെത്തിക്കാന്‍ പോലും വൈകിയത്. വിവരം അറിഞ്ഞെങ്കിലും പരാതിയൊന്നും ലഭിച്ചില്ലെന്നാണ് ഇക്കാര്യത്തില്‍ ഇരിട്ടി പൊലീസ് നല്‍കുന്ന വിശദീകരണം.  അതിര്‍ത്തിയിലായതിനാല്‍ തന്നെ മരണത്തിന് മുന്‍പും ശേഷവും പ്രമോട്ടര്‍മാരുടെ ശ്രദ്ധയിലും മോഹിനിയുടെ ദുരവസ്ഥ പെട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണക്കൊള്ള: ഹൈക്കോടതി പരമാർശങ്ങൾക്കെതിരെ മുൻ ദേവസ്വം ബോർഡ് അംഗം കെ പി ശങ്കർദാസ് സുപ്രീംകോടതിയിൽ
മണ്ഡലപൂജ; 26നും 27നും ശബരിമല ദർശനത്തിനെത്തുന്നവരുടെ എണ്ണം പരിമിതപ്പെടുത്തും