മൂന്ന് സംസ്ഥാനങ്ങള്‍ വീണ്ടും വോട്ടെണ്ണാന്‍ ആവശ്യം; ട്രംപിന്‍റെ വിജയം തെറിക്കുമോ?

Published : Nov 26, 2016, 09:30 AM ISTUpdated : Oct 04, 2018, 07:45 PM IST
മൂന്ന് സംസ്ഥാനങ്ങള്‍ വീണ്ടും വോട്ടെണ്ണാന്‍ ആവശ്യം; ട്രംപിന്‍റെ വിജയം തെറിക്കുമോ?

Synopsis

അഭിപ്രായസര്‍വേകളില്‍ ഹിലരിക്ക് വ്യക്തമായ ആധിപത്യം പ്രവചിച്ച സംസ്ഥാനങ്ങളിലാണ് ട്രംപിന്‍റെ മുന്നേറ്റം നടന്നത്. തിരഞ്ഞെടുപ്പില്‍ അട്ടിമറി നടന്നതായി മുന്‍ പ്രതിരോധ ഉദ്യോഗസ്ഥരും ഏതാനും ചില മാധ്യമപ്രവര്‍ത്തകരും നേരത്തെ ചൂണ്ടിക്കാണിച്ചിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ പ്രതികരിക്കാന്‍ ഹിലരി ക്ലിന്‍റണ്‍ ഇതുവരെ തയ്യാറായിട്ടില്ല. റഷ്യന്‍ ഹാക്കര്‍മാരാണ് അട്ടിമറിക്കു പിന്നിലെന്നും ആരോപണമുയര്‍ന്നിട്ടുണ്ട്.

മിഷിഗണ്‍, പെന്‍സില്‍വാനിയ, എന്നിവിടങ്ങളിലും റീകൗണ്ടിങ് ആവശ്യപ്പെട്ടിട്ടുണ്ട്.നവംബര്‍ 8ന് നടന്ന തിരഞ്ഞെടുപ്പില്‍ ട്രംപിന് വിസ്‌കോസില്‍ നിന്ന് 10 ഇലക്ട്രല്‍ വോട്ടുകളാണ് ലഭിച്ചത്. റീകൗണ്ടിങില്‍ ഈ വോട്ടുകള്‍ ഹിലരിക്ക്  ലഭിച്ചാലും നിലവിലെ അവസ്ഥയക്ക് മാറ്റമുണ്ടാകില്ല. 

ട്രംപിന് മിഷിഗണില്‍ നിന്ന് 16ഉം പെന്‍സില്‍വാനിയയില്‍ നിന്ന് 20ഉം വോട്ടുകള്‍ ലഭിച്ചിട്ടുണ്ട്. റീകൗണ്ടിങ്ങില്‍ ഇത്രയും വോട്ടുകള്‍ ഹിലരിയുടെ പേരിലാകുക അസാധ്യമാണ്. അങ്ങനെ ഒരു അട്ടിമറി നടന്നാല്‍ മാത്രമേ ഹിലരിക്ക് പ്രസിഡന്‍റാകാന്‍ സാധിക്കൂ. 

ഗ്രീന്‍ പാര്‍ട്ടിയുടേതുള്‍പ്പെടെ വിവിധ ഇടങ്ങളില്‍ നിന്ന് ലഭിച്ചിട്ടുണ്ടെന്ന് വിസ്‌കോസിന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിച്ചു. റീകൗണ്ടിങ് അടുത്തയാഴ്ച നടന്നേക്കുമെന്ന് ഗ്രീന്‍ പാര്‍ട്ടി സ്ഥാനാര്‍ത്ഥി ജില്‍ സ്‌റ്റെയന്‍ പ്രതീക്ഷ പ്രകടിപ്പിക്കുന്നു. എന്നാല്‍ ഇതേ കുറിച്ച് റിപ്പബ്ലിക്കന്‍ പാര്‍ട്ടിയോ ഡൊണാള്‍ഡ് ട്രംപോ പ്രതികരിച്ചിട്ടില്ല.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

'മോശം അയൽക്കാരിൽ നിന്ന് ജനങ്ങളെ സംരക്ഷിക്കാൻ ഇന്ത്യയ്ക്ക് അവകാശമുണ്ട്': പാകിസ്ഥാന് കർശന താക്കീതുമായി മന്ത്രി ജയശങ്കർ
കൈകൾ കൂപ്പി വെറുതെ വിടണമെന്ന് അപേക്ഷിച്ച് വനിതാ പൊലീസ്, വസ്ത്രം വലിച്ച് കീറി പുരുഷന്മാർ, റായ്പൂരിൽ 2 പേർ അറസ്റ്റിൽ