യുഎസ്-റഷ്യ തമ്മിലടിക്കിടെ പുച്ചിന് അഭിനന്ദിച്ച് ട്രംപ്

Published : Dec 31, 2016, 01:42 AM ISTUpdated : Oct 05, 2018, 02:29 AM IST
യുഎസ്-റഷ്യ തമ്മിലടിക്കിടെ പുച്ചിന് അഭിനന്ദിച്ച് ട്രംപ്

Synopsis

വാഷിംഗ്ടണ്‍: നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയ അമേരിക്കന്‍ നടപടിയ്‌ക്ക് അതേ നാണയത്തില്‍ തിരിച്ചടി നല്‍കിയ റഷ്യന്‍ പ്രസിഡന്റ് വ്ലാഡിമര്‍ പുച്ചിനെ അഭിനന്ദിച്ച് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ്. അല്‍പം വൈകിയെങ്കിലും പുച്ചിന്റേത് മികച്ച നീക്കമാണെന്ന് ട്രംപ് പറഞ്ഞു . തെരഞ്ഞെടുപ്പ് തിരിമറി വിവാദത്തില്‍ റഷ്യയും അമേരിക്കയും കൊമ്പ് കോര്‍ക്കുന്നതിനിടെയാണ് ട്രംപിന്‍റെ പ്രതികരണം.

ശീതയുദ്ധകാലത്തെ ഓര്‍മ്മിപ്പിക്കുന്ന തരത്തിലുള്ള നയതന്ത്ര സംഘര്‍ഷമാണ് അമേരിക്കയും റഷ്യയും തമ്മില്‍ നടക്കുന്നത്. പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി  ഹിലരി ക്ലിന്റണെ തോല്‍പ്പിക്കാന്‍ ഇടപെടല്‍ നടത്തിയെന്നാരോപിച്ചാണ് 35 റഷ്യന്‍ നയതന്ത്രജ്ഞരെ അമേരിക്ക പുറത്താക്കിയത്. മണിക്കൂറുകള്‍ക്കകം അതേ നാണയത്തില്‍ തിരിച്ചടിച്ച റഷ്യ അത്ര തന്നെ അമേരിക്കന്‍ നയതന്ത്രജ്ഞരെ  പുറത്താക്കി. റഷ്യയുടെ ഈ നടപടിയെ പ്രകീര്‍ത്തിച്ചാണ് നിയുക്ത അമേരിക്കന്‍ പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് രംഗത്തെത്തിയത്.

അല്‍പം വൈകിയെങ്കിലും മികച്ച നീക്കമാണ് റഷ്യയുടെ ഭാഗത്തു നിന്നുണ്ടായതെന്നും പുച്ചിന്‍ മിടുക്കനാണെന്നും ട്രംപ് പറഞ്ഞു. ട്വിറ്ററിലൂടെയാണ് ട്രംപിന്റെ പ്രതികരണം. അമേരിക്കന്‍ പ്രസിഡന്‍റ് ബാരക് ഒബാമയുമായി പുച്ചിന്‍  നല്ല ബന്ധത്തിലായിരുന്നില്ല .  തെരഞ്ഞെടുപ്പ് തിരിമറി വിവാദത്തോടെ അത് കൂടുതല്‍ വഷളായി. എന്നാല്‍ പ്രചാരണ കാലം മുതല്‍ക്കെ ട്രംപ് പുച്ചിനോട് അടുക്കാനാണ് ശ്രമിച്ചത്.

പുച്ചിനെ പുകഴ്ത്തി ഇടക്കിടെ പ്രസ്താവനയിറക്കുകയും ചെയ്തിരുന്നു. തെരഞ്ഞെടുപ്പില്‍ റഷ്യന്‍ ഇടപെടലുണ്ടായെന്ന ആരോപണവും ട്രംപ് തള്ളിയിരുന്നു. അതേസമയം അമേരിക്കന്‍ നയതന്ത്രജ്ഞരെ പുറത്താക്കിയ നടപടിയ്‌ക്ക് ശേഷം ഉടന്‍ മറ്റ് നീക്കങ്ങള്‍ വേണ്ടെന്ന നിലപാടിലാണ് റഷ്യ. ട്രംപ് അധികാരമേറ്റ് ഈ വിഷയത്തില്‍ എന്ത് തീരുമാനമെടുക്കുന്നുവെന്ന് അറിഞ്ഞശേഷം മാത്രം അടുത്ത നീക്കത്തിലേക്ക് പോകാമെന്ന നിലപാടിലാണ് റഷ്യന്‍ പ്രസിഡന്റ്. അടുത്ത മാസം 20നാണ് ട്രംപ് അമേരിക്കന്‍ പ്രസിഡന്‍റായി അധികാരമേല്‍ക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

നാഷണൽ ഹെറാൾഡ് കേസിൽ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും പുതിയ കുരുക്ക്, ഇഡിയുടെ അപ്പീലിൽ ദില്ലി ഹൈക്കോടതി നോട്ടീസയച്ചു
മാവേലിക്കര വിഎസ്എം ആശുപത്രിയിൽ ശസ്ത്രക്രിയയ്ക്കിടെ യുവതി മരിച്ചു; പ്രതിഷേധിച്ച് ബന്ധുക്കൾ, പരാതി നൽകി