
പത്തനംതിട്ട: എരുമേലി വാവർ പള്ളിയിലേക്ക് പുറപ്പെട്ട യുവതികൾ കസ്റ്റഡിയില്‍. തമിഴ് മക്കൾ കക്ഷി പ്രവർത്തകരായ യുവതികളാണ് കൊഴിഞ്ഞാമ്പാറ പൊലീസിന്‍റെ കസ്റ്റഡിയിലുള്ളത്. തിരൂപ്പൂർ സ്വദേശികളായ രേവതി, സുശീല ദേവി, തിരുനെൽവേലി സ്വദേശി ഗാന്ധി മതി എന്നവരെയാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. വേലന്താവളം ചെക് പോസ്റ്റിൽ വച്ചാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
അതിനിടെ, ശബരിമലയിലേക്ക് ശ്രീലങ്കയിൽ നിന്നെത്തിയ തീർത്ഥാടക സംഘത്തിലെ വനിതയെ നിലയ്ക്കലിൽ പൊലീസ് തടഞ്ഞു. മതിയായ തിരിച്ചറിയൽ രേഖകൾ ഇല്ലാത്തതിനാൽ ആണ് തടഞ്ഞതെന്ന് പൊലീസ് അറിയിച്ചു. 70 അംഗ തീർത്ഥാടക സംഘത്തിൽ ഉൾപ്പെട്ട ഇവരെ നിലയ്ക്കലിലെ പൊലീസ് കൺട്രോൾ റൂമിലേക്ക് മാറ്റി. വൈകുന്നേരം അഞ്ച് മണിയോടെയാണ് സംഭവം.
കെ എസ് ആർ ടി സി ബസിൽ എത്തിയ തീർത്ഥാടക സംഘത്തെ നിലയ്ക്കൽ ഗോപുരത്തിന് മുന്നിൽ പൊലീസ് പരിശോധിച്ചു. സ്ത്രീയുടെ പക്കൽ യാതൊരു തിരിച്ചറിയൽ രേഖയും ഉണ്ടായിരുന്നില്ല. മുൻപ് മൂന്ന് തവണ ശബരിമല സന്ദർശിച്ച ചിത്രങ്ങൾ പൊലീസിനെ കാണിച്ചെങ്കിലും യാത്ര തുടരാൻ അനുവദിച്ചില്ല. സത്രീയെ കൺട്രോൾ റൂമിലേക്ക് മാറ്റിയ ശേഷം മറ്റുള്ളവരെ ശബരിമല സന്ദർശനത്തിന് അനുവദിച്ചു.
കേരളത്തിലെ എല്ലാ വാർത്തകൾ Kerala News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് വാർത്തകൾ. Malayalam News തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam