റാന്നിയില്‍ യുവാക്കളെ തട്ടികൊണ്ട് പോയ സംഭവത്തില്‍ പരിചയകാരനും പങ്കെന്ന് പൊലീസ്

Web Desk |  
Published : Jun 26, 2018, 06:03 PM ISTUpdated : Oct 02, 2018, 06:46 AM IST
റാന്നിയില്‍ യുവാക്കളെ തട്ടികൊണ്ട് പോയ സംഭവത്തില്‍ പരിചയകാരനും പങ്കെന്ന് പൊലീസ്

Synopsis

റാന്നിയിലെ യുവാക്കളെ തട്ടികൊണ്ട് പോയ സംഭവം പരിചയകാരനും പങ്കെന്ന് പൊലീസ് പണം തട്ടുകയായിരുന്നു ലക്ഷ്യം

പത്തനംതിട്ട: റാന്നിയിലെ യുവാക്കളെ ഗുണ്ടാ സംഘം തട്ടികൊണ്ട് പോയി മോചിപ്പിക്കാൻ പണം ആവശ്യപ്പെട്ട സംഭവത്തിൽ യുവാക്കളിലൊരാളുടെ പരിചയക്കാരനും പങ്കെന്ന് പൊലീസ്. പ്രതികൾക്കായി ആന്വേഷണം ഊർജ്ജിതമാക്കിയ പൊലീസ് യുവാക്കളുടെ മൊഴി രേഖപെടുത്തി. 

റാന്നി ഐത്തല കൊച്ചേത്ത് ഷിജി (27), താഴത്തേതിൽ  ജിക്കുമോൻ (27) എന്നിവരെ തട്ടി കൊണ്ട് പോയി പണമാവശ്യപ്പെട്ടത് 12 പേരടങ്ങുന്ന സംഘമാണെന്ന് പൊലീസ് വ്യക്തമാക്കി. ജിക്കുമോനും ഷിജിയും  ബൈക്കിൽ കോഴിക്കോട് പോയി മടങ്ങി വരുമ്പോൾ  തിരൂരിൽ വച്ച് മദ്യപിച്ചു. തുടർന്ന് ജിക്കുമോന്‍റെ പരിചയകാരനെ വിളിച്ചു വരുത്തി. ഇയാളുമായി നേരത്തെ സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നു.

മദ്യപിച്ച ശേഷം തർക്കമുണ്ടായി. ഇയാൾ വിളിച്ചതിനെ തുടർന്ന് എത്തിയ അക്രമി സംഘം ഇരുവരെയും  കാറിൽ കോയമ്പത്തൂരിലേക്ക് കൊണ്ട് പോയി. വീട്ടുകാരെ വിളിച്ച് മോചിപ്പിക്കാൻ ഒരു ലക്ഷം രൂപയും ആവശ്യപ്പെട്ടു. വീട്ടുകാർ ഇതിനകം ജിക്കുമോനെ കാണാനില്ലെന്ന് കാണിച്ച് പൊലീസിൽ പരാതി നൽകിയിരുന്നു.

പൊലീസ് അന്വേഷണം തുടങ്ങിയതോടെ പ്രതികൾ ഇരുവരെയും മർദ്ദിച്ച് അവശരാക്കി തിരൂരിലെത്തിച്ച് റോഡരികിൽ  ഉപേക്ഷിച്ചു. ജിക്കുമോന് നേരത്തെ കഞ്ചാവ് ലഹരി  കടത്ത് സംഘവുമായി ബന്ധമുണ്ടെന്ന് പൊലീസിന് വിവരം ലഭിച്ചിട്ടുണ്ട്. ഇപ്പോഴത്തെ തട്ടികൊണ്ട് പോകലിന് പിന്നിൽ ഇത്തരം സംഘങ്ങൾക്ക് ബന്ധമുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. റാന്നി പൊലീസും തിരൂർ പൊലീസും സംയുക്തമായാണ് കേസ് അന്വേഷിക്കുന്നത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വീട്ടില്‍ നിന്നും പിണങ്ങിയിറങ്ങിയ 16കാരിയെ ലഹരി നല്‍കി പീഡിപ്പിച്ച കേസ്; രണ്ടു പേരെ കൂടി പൊലീസ് അറസ്റ്റ് ചെയ്തു
വെനസ്വേലയിൽ കരയാക്രമണം നടത്തി, തുറമുഖത്തെ ലഹരി സങ്കേതം തകർത്തുവെന്ന അവകാശവാദവുമായി അമേരിക്ക