കാര്‍ഡ് ഇടപാടുകള്‍ക്ക് ഫീസ് ഇടാക്കുന്നത് യുഎഇ നിരോധിച്ചേക്കും

Published : Jun 22, 2016, 12:14 AM ISTUpdated : Oct 05, 2018, 03:37 AM IST
കാര്‍ഡ് ഇടപാടുകള്‍ക്ക് ഫീസ് ഇടാക്കുന്നത് യുഎഇ നിരോധിച്ചേക്കും

Synopsis

ക്രെഡിറ്റ്, ഡെബിറ്റ് കാര്‍ഡുകള്‍ വഴി ഇടപാടുകള്‍ നടത്തുന്പോള്‍ ബാങ്കുകള്‍ ഈടാക്കുന്ന അധിക ഫീസ് പൂര്‍ണ്ണമായി നിരോധിക്കാനുള്ള നടപടികള്‍ പരിഗണനയിലാണെന്ന് യുഎഇ സാന്പത്തികകാര്യ മന്ത്രാലയത്തിന് കീഴിലുള്ള ഉപഭോക്തൃകാര്യ ഉന്നത സമിതി വ്യക്തമാക്കി. കാര്‍ഡ് ഇടപാടുകള്‍ക്ക് വ്യാപാരികളില്‍ നിന്ന് ഫീസ് ഇടാക്കാന്‍ നിലവിലെ നിയമം അനുസരിച്ച് ബാങ്കുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ ഈ തുക മൊത്തം ഇടപാടിന്റെ രണ്ട് ശതമാനത്തില്‍ കൂടാന്‍ പാടില്ല. എന്നാല്‍ വ്യാപാരികള്‍ ഉപഭോക്താക്കളില്‍ നിന്ന് അധിക തുക ഈടാക്കുന്നത് സെന്‍ട്രല്‍ ബാങ്ക് ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്.

ഈ സാഹചര്യത്തിലാണ് ആരോഗ്യം, വ്യോമയാനം, വിദ്യാഭ്യാസം എന്നീ മേഖലകളില്‍ നടത്തുന്ന കാര്‍ഡ് ഇടപാടുകള്‍ക്ക് അമിത ഫീസ് ഈടാക്കുന്നത് നിരോധിച്ചത്. ഇതിന്റെ ചുവടുപിടിച്ചാണ് മറ്റ് മേഖലകളിലും കാര്‍ഡ് ഇടപാടുകള്‍ക്കുള്ള ഫീസ് നിരോധിക്കുന്നത്. എന്നാല്‍ ഇത് എന്നുമുതല്‍ പ്രാബല്യത്തില്‍ വരുമെന്ന് വ്യക്തമാക്കിയിട്ടില്ല.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

മലപ്പുറത്ത് പുഴയിൽ കുളിക്കാനിറങ്ങിയ അമ്മയും മകനും മുങ്ങി മരിച്ചു
നിയമസഭാ മാധ്യമ അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു; ഏഷ്യാനെറ്റ് ന്യൂസിന് രണ്ട് അവാര്‍ഡുകള്‍, അഞ്ജു രാജിനും കെഎം ബിജുവിനും പുരസ്കാരം