
തിരുവനന്തപുരം: ഉദയകുമാർ ഉരുട്ടിക്കൊലയിൽ നിർണായക മൊഴി. മരിക്കുന്നതിന് 24 മണിക്കൂർ മുന്നെ ഉദയകുമാറിന് മാരകമായി മർദ്ദനമേറ്റെന്നാണ് മൃതദേഹം പോസ്റ്റുമാർട്ടം ചെയ്ത ഡോ. ശ്രീകുമാരിയുടെ മൊഴി.
സിബിഐ വിചാരണ കോടതിയിലാണ് ഡോക്ടർ മൊഴി നൽകിയത്. ഉദയകുമാർ ലോകപ്പ് മർദ്ദനത്തിന് ഇരയായെന്ന് വാദം ശക്തിപ്പെടുത്തുന്നതാണ് ഫോറൻസിക് വിദഗ്ദ കൂടിയായ ഡോ.ശ്രീകുമാരിയുടെ മൊഴി.
2005 സെപ്തംബർ 27നാണ് ഫോർട്ട് പൊലീസ് കസ്റ്റഡയിലെടുത്ത ഉദയകുമാർ മരിക്കുന്നത്. പൊലീസുകാർ ഉദയകുമാറിനെ ഉരുട്ടിക്കൊലപ്പെടുത്തുകയും വ്യജ കേസെടുക്കുകയും ചെയ്തുവെന്നായിരുന്നു സിബിഐ കേസ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam