2014ല്‍ ഇ അഹമ്മദ് നേടിയ ഭൂരിപക്ഷം മറികടക്കാനാകില്ലെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍

Published : Apr 14, 2017, 08:16 AM ISTUpdated : Oct 05, 2018, 01:39 AM IST
2014ല്‍  ഇ അഹമ്മദ് നേടിയ ഭൂരിപക്ഷം മറികടക്കാനാകില്ലെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍

Synopsis

മലപ്പുറത്ത് 2014 ല്‍  ഇ അഹമ്മദ് നേടിയ ഭൂരിപക്ഷം മറികടക്കാനാകില്ലെന്ന് യുഡിഎഫിന്റെ വിലയിരുത്തല്‍. അന്നത്തെ രാഷ്ട്രീയസാഹചര്യങ്ങള്‍ ഇപ്പോഴില്ലെന്ന് പറയുന്പോഴും ഒന്നേമുക്കാല്‍ ലക്ഷത്തോളം വോട്ടുകളുടെ ഭൂരിപക്ഷമാണ് യുഡിഎഫ് മലപ്പുറത്ത് പ്രതീക്ഷിക്കുന്നത്.

നാല് ലക്ഷത്തി മുപ്പത്തിയേഴായിരത്തി എഴുന്നൂറ്റി ഇരുപത്തിമൂന്ന് വോട്ടുകളാണ് 2014 ല്‍ ഇ അഹമ്മദിന് ലഭിച്ചത്. യുഡിഎഫിന്റെ ഭൂരിപക്ഷം ഒരു ലക്ഷത്തി തൊണ്ണൂറ്റിനാലായിരത്തി എഴുന്നൂറ്റി മുപ്പത്തിയൊമ്പത്. അന്ന് ഇടത് സ്ഥാനാര്‍ത്ഥി പി കെ സൈനബ നേരിട്ട തട്ടവിവാദമാണ് എല്‍ഡിഎഫിനറെ വോട്ടുവിഹിതം കുറച്ചത്. ഇത്തവണ അത്തരമൊരു സാഹചര്യമുണ്ടായില്ലെന്ന് യുഡിഎഫ് കരുതുന്നു. 2016 ലെ നിയമസഭാ തെരഞ്ഞെടുപ്പില്‍ യുഡിഎഫ് മുന്നണി മലപ്പുറം ലോക് സഭാമണ്ഡലത്തില്‍ നേടിയത് നാല് ലക്ഷത്തി തൊണ്ണൂറ്റിരണ്ടായിരത്തി അഞ്ഞൂറ്റി എഴുപത്തിയഞ്ച് വോട്ടുകളാണ്. എല്‍ഡിഎഫിനേക്കാള്‍ ഒരു ലക്ഷത്തി പതിനെട്ടായിരത്തി അറന്നൂറ്റി തൊണ്ണൂറ്റിയാറ് വോട്ടുകള്‍ അധികം. ഈ നിലയില്‍ നിന്നും ഏറെ വര്‍ദ്ധവുണ്ടാകുമെന്നും ഒന്നരലക്ഷത്തിനും ഒന്നേമുക്കാല്‍ ലക്ഷത്തിനും ഇടയില്‍ ഭൂരിപക്ഷം നേടുമെന്നുമാണ് യുഡിഎഫ് പ്രതീക്ഷിക്കുന്നത്.

പോളിംഗ് ശതമാനത്തില്‍ വര്‍ദ്ധനവ് ഉണ്ടാകാത്തത് തിരിച്ചടി ആകില്ല. വെല്‍ഫയര്‍ എസ് ഡിപിഐ പാര്‍ട്ടികള്‍ തെരഞ്ഞെടുപ്പില്‍ നിന്ന് വിട്ടുനിന്നതാണ് പോളിംഗ് ശതമാനം ഉയരാത്തതിന് കാരണം.

മുന്നണിയുടെ വോട്ടുകള്‍ എല്ലാം പെട്ടിയില്‍ വീണിട്ടുണ്ടെന്നും യുഡിഎഫ് വിലയിരുത്തുന്നു.

373879 വോട്ടുകളാണ് എല്‍ഡിഎഫിന് 2016 ല്‍ ലഭിച്ചിട്ടുള്ളത്. എല്‍ഡിഎഫിന്റെ വോട്ട് വിഹിതത്തില്‍ ‍വര്‍ദ്ധനവുണ്ടാകില്ലെന്ന് യുഡിഎഫ് കരുതുന്നു. പക്ഷെ ബിജെപി നേടുന്ന വോട്ടുകള്‍ ഭൂരിപക്ഷം തീരുമാനിക്കുന്നതില്‍ ഏറെ നിര്‍ണായകമായേക്കും. 2016ലെ നിയമസഭാതെരഞ്ഞെടുപ്പില്‍ മലപ്പുറം ലോക്സഭാമണ്ഡലത്തില്‍ ബിജെപി നേടിയത് 73447 വോട്ടുകളാണ്. ഇത്തവണ ഇതില്‍ വര്‍ദ്ധനവുണ്ടാകുമെന്ന് യുഡിഎഫും കരുതുന്നുണ്ട്. ഈ വോട്ടുകള്‍ ഏത് മുന്നണിയുടെ അക്കൗണ്ടില്‍ നിന്ന് ചോരുമെന്നതാണ് മലപ്പുറത്ത് ഇനി അറിയേണ്ടത്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

'ഇന്ത്യയുടെ തലസ്ഥാനം ബെംഗളൂരു ആവണം', പറയുന്നത് ഡൽഹിക്കാരിയായ യുവതി, പിന്നാലെ സോഷ്യൽ മീഡിയ, വീഡിയോ
തലങ്ങും വിലങ്ങും അടിയേറ്റിട്ടും പിൻവാങ്ങിയില്ല, വനംവകുപ്പ് ഉദ്യോഗസ്ഥനെ ക്രൂരമായി ആക്രമിക്കുന്ന കാട്ടുപന്നി, വീഡിയോ