മുന്നണി ബന്ധം ഉലയുന്നു; 50ലേറെ ത്രിതല പഞ്ചായത്തുകളില്‍ ഭരണം തുലാസിലാവും

Published : Aug 08, 2016, 01:46 AM ISTUpdated : Oct 05, 2018, 12:47 AM IST
മുന്നണി ബന്ധം ഉലയുന്നു; 50ലേറെ ത്രിതല പഞ്ചായത്തുകളില്‍ ഭരണം തുലാസിലാവും

Synopsis

കോട്ടയം ജില്ലാ പഞ്ചായത്തില്‍ കോണ്‍ഗ്രസ്സിന് എട്ടും കേരള കോണ്‍ഗ്രസ്സിന് ആറ് അംഗങ്ങളുമാണുള്ളത്. നിലവിലെ ധാരണയനുസരിച്ച് ആദ്യ രണ്ട് വര്‍ഷം കോണ്‍ഗ്രസ്സിനും പിന്നീട് കേരള കോണ്‍ഗ്രസ്സിനുമാണ് ഭരണം. മുന്നണി ബന്ധം മുറിച്ചാല്‍ ഭരണം മാറും. ഇടുക്കിയില്‍ കോണ്‍ഗ്രസ്സിന് എട്ടും കേരള കോണ്‍ഗ്രസ്സിന് രണ്ടും അംഗങ്ങളുണ്ട്‍. കേരള കോണ്‍ഗ്രസ് പിന്തുണ പിന്‍വലിച്ചാല്‍ കോണ്‍ഗ്രസ്സിനും പ്രതിപക്ഷത്തും എട്ട് അംഗങ്ങള്‍ വീതമാകും. കോട്ടയം ജില്ലയിലെ പാല, ഏറ്റുമാനൂര്‍, ചങ്ങനാശ്ശേരി നഗരസഭകളില്‍ കോണ്‍ഗ്രസ് - കേരള കോണ്‍ഗ്രസ് പോര് കനത്താല്‍ ഭരണമാറ്റമുണ്ടാകും. ഇടുക്കിയിലെ രണ്ട് നഗരസഭകളായ കട്ടപ്പനയിലും തൊടുപുഴയിലും കേരള കോണ്‍ഗ്രസ് വിചാരിച്ചാല്‍ കോണ്‍ഗ്രസ് കസേരയിളക്കാം. 

പത്തനംതിട്ട ജില്ലയിലെ തിരുവല്ല നഗരസഭയിലും അട്ടിമറി നടക്കും. ഇടുക്കി, കോട്ടയം, ആലപ്പുഴ, പത്തനംതിട്ട ജില്ലകളിലെ 12 ബ്ലോക്ക് പഞ്ചായത്തുകളിലും 32 ഗ്രാമ പഞ്ചായത്തുകളിലും സ്വതന്ത്രരെയും ഇടത് മുന്നണിയേയും ഒപ്പം കൂട്ടി യു.ഡി.എഫ് ഭരണത്തിന് മാറ്റമുണ്ടാക്കാന്‍ കേരളാ കോണ്‍ഗ്രസിന് കഴിയും. ത്രിതല പഞ്ചയാത്തുകളില്‍ യു.ഡി.എഫ് ബന്ധം വിടില്ലെന്ന പ്രഖ്യാപനത്തോടെ താഴേ തട്ടിലുണ്ടാകുന്ന പ്രശ്നങ്ങളുടെ പഴി കോണ്‍ഗ്രസ്സിനിരിക്കട്ടെയെന്ന തന്ത്രമാണ് കേരള കോണ്‍ഗ്രസ് പയറ്റുന്നത്. രാഷ്‌ട്രീയ കാരണങ്ങളില്ലാതെ മുന്നണിവിട്ട കേരള കോണ്‍ഗ്രസ്സിനെതിരെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കള്‍ തന്നെ ശക്തമായി രംഗത്തെത്തിയതോടെ താഴേ തട്ടിലെ കോണ്‍ഗ്രസ് പ്രവര്‍ത്തകരും പ്രതിരോധം വിട്ട് ആക്രമണത്തിലേക്ക് നീങ്ങുകയാണ്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

വാളയാർ ആൾക്കൂട്ട കൊലപാതകം; സ്ത്രീകൾക്ക് പങ്കെന്ന് പൊലീസ് നിഗമനം, ആക്രമിച്ചത് 15 ഓളം പേർ
കൊടുംതണുപ്പ് കൊണ്ടുണ്ടായ കനത്ത പ്രതിസന്ധി; ജനജീവിതം താറുമാറായി; കാഴ്‌ചാപരിധി തീരെ കുറഞ്ഞതോടെ ദില്ലിയിൽ 100ലേറെ വിമാനങ്ങൾ റദ്ദാക്കി