കാശ്മീര്‍ അക്രമം നേരിടാൻ നടപടി ഊർജ്ജിതം

Published : Sep 17, 2016, 02:57 AM ISTUpdated : Oct 04, 2018, 05:09 PM IST
കാശ്മീര്‍ അക്രമം നേരിടാൻ നടപടി ഊർജ്ജിതം

Synopsis

ജമ്മുകശ്മീരിലെ നിരത്തുകളിൽ കല്ലുകളുമായി എത്തി ജനക്കൂട്ടം സുരക്ഷാ സേനയെ ആക്രമിക്കുന്ന കാഴ്ച പലയിടത്തും. തുടരുകയാണ്. പ്രതിഷേധങ്ങളെ തുടർന്ന് മരിച്ചവരുടെ എണ്ണം 84 ആയി. ഇതിൽ 70 പേർ 30 വയസ്സിനു താഴെയുള്ളവരാണ്.

ഫദ കടലിലുള്ള ഈ വീട്ടിൽ രണ്ടു സഹോദരങ്ങളാണ് താമസിച്ചിരുന്നത്. 21 വയസ്സുള്ള ഐജാസും 18 വയസ്സുള്ള ഇർഫാനും. ഇർഫാനും പ്രതിഷേധങ്ങളിൽ പങ്കുചേർന്നിരുന്നു. സുരക്ഷാ സേന പെല്ലറ്റ് തോക്കും ടിയർഗ്യാസ് ഷെല്ലും ഉപയോഗിച്ച് ഇതിനെ നേരിട്ടപ്പോൾ ഐജാസിന് സഹോദരനെ നഷ്ടമായി. ഓട്ടോ ഡ്രൈവറായിരുന്ന ഇർഫാന്‍റെ മരണം ഈ മേഖലയിൽ പ്രതിഷേധം കൂടാൻ ഇടയാക്കി

ജമ്മുകശ്മീരിലെ പ്രതിഷേധം 71ആം ദിനത്തിലേക്ക് കടന്നതോടെ ഇത് അവസാനിപ്പിക്കാനുള്ള നീക്കം സുരക്ഷാ സേനകളും ഊർജ്ജിതമാക്കി. കഴിഞ്ഞ 24 മണിക്കൂറിൽ 65 പേരെ അറസ്റ്റു ചെയ്തു. പാകിസ്ഥാൻ പ്രധാനമന്ത്രി നവാസ് ഷെരീഫ് ഐക്യരാഷ്ട്രസഭയിൽ പ്രസംഗിക്കുന്നതിനു മുമ്പ് കൂടുതൽ അക്രമത്തിനുള്ള സാധ്യതയുണ്ടെന്നാണ് സുരക്ഷാ സേനകളുടെ വിലയിരുത്തൽ.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

ശബരിമല സ്വർണ്ണക്കൊള്ള: തന്ത്രി കൈക്കലാക്കിയത് ദേവസ്വം സ്വത്ത്, കുരുക്ക് മുറുക്കി ദേവസ്വം ഉത്തരവ്
'പാര്‍ട്ടിയിൽ ഭിന്നതയില്ല, മുന്നണി മാറ്റം ചര്‍ച്ച ചെയ്തിട്ടില്ല'; യുഡിഎഫിലേക്ക് ഇല്ലെന്ന് ആവര്‍ത്തിച്ച് കേരള കോണ്‍ഗ്രസ് എംഎൽഎമാര്‍