
തിരുവനന്തപുരം: തിരുവനന്തപുരം കാര്യവട്ടം ക്യാന്പസിലെ ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്റിന് അടുത്തുള്ള അക്ക്വേഷ്യ തോട്ടത്തില്‍ മൃതദേഹം കണ്ടെത്തി. രണ്ട് മരങ്ങള്‍ക്കിടയില്‍ തൊട്ടില്‍ പോലെ കെട്ടിയ മുണ്ടിനുള്ളിലാണ് പുരുഷന്റെ മൃതദേഹം കണ്ടത്. ക്യാമ്പസിലും പരിസരത്തും ഉണ്ടായിരുന്ന നാടോടിയാണ് മരിച്ചത് എന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം.
കാര്യവട്ടം പ്രഥാന ക്യാമ്പസിന് മുമ്പായാണ് ബോട്ടണി ഡിപ്പാര്‍ട്ട്‌മെന്‍്. ഇവിടെ ബോട്ടാണിക്കല്‍ ഗാര്‍ഡനായി മാറ്റിവച്ച സ്ഥലത്തോട് ചേര്‍ന്നുള്ള അക്ക്വേഷ്യ വനത്തിനുള്ളിലാണ് മൃതദേഹം കണ്ടെത്തുകയായിരുന്നു. പുരുഷന്റേത് എന്ന് കരുതുന്ന മൃതദേഹത്തിന് ഒരുമാസം പഴക്കമുണ്ട്. മൃതദേഹം അഴുകി അസ്ഥിക്കൂടം മാത്രമായ നിലയിലാണ്. നാടോടിയാണ് മരിച്ചത് എന്നാണ് പ്രാഥമിക നിഗമനം.
കൂടുതല്‍ പരിശേധനക്കായി ഫോറന്‍സിക് വിഭാഗം സ്ഥലത്തെത്തിയിട്ടുണ്ട്. സ്വാഭാവിക മരണം ആയിരിക്കാമെന്നും സംഭവത്തില്‍ ദുരൂഹത ഇല്ലെന്നുമാണ് പൊലീസിന്റെ വിലയിരുത്തല്‍. അന്വേഷണം തുടരുന്നു.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam