ഖൊരക്പൂര്‍ വിനോദസഞ്ചാര കേന്ദ്രമല്ല: യോഗി ആദിത്യനാഥ്

Published : Aug 19, 2017, 05:36 PM ISTUpdated : Oct 05, 2018, 12:19 AM IST
ഖൊരക്പൂര്‍ വിനോദസഞ്ചാര കേന്ദ്രമല്ല: യോഗി ആദിത്യനാഥ്

Synopsis

ലഖ്നൗ:  പ്രതിപക്ഷ നേതാക്കള്‍ക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദത്യനാഥ്. ഖൊരക്പൂര്‍ വിനോദ സഞ്ചാര കേന്ദ്രമല്ലെന്നായിരുന്നു യോഗിയുടെ പ്രതികരണം.

ഓക്‌സിജനല്‍ ലഭിക്കാതെ 75 കുട്ടികള്‍ മരിച്ച ഖൊരക്പൂര്‍ ബാബാ രാംദേവ് മെഡിക്കല്‍ കോളജ് സന്ദര്‍ശിച്ച കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയെയും സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെയും ഉന്നം വച്ചാണ് യോഗിയുടെ പ്രതികരണം.

പകര്‍ച്ചവ്യാധികളും രോഗങ്ങളും ഇല്ലാതാക്കാനുള്ള ക്ലീന്‍ലൈനസ് ഡ്രൈവ് എന്ന പദ്ധതി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഖൊരക്പൂരിലേക്ക് വിനോദയാത്ര നടത്താന്‍ നമ്മള്‍ ആരോടും ആവശ്യപ്പെട്ടിട്ടില്ല. സ്വച്ഛ് ഭാരത് മിഷനില്‍ പോലും പങ്കാളിയാകാതെ യു.പിയെ ദുരതത്തിലാക്കിയവരാണ് വിനോദയാത്ര നടത്തുന്നത്- അഖിലേഷ് യാദവിന്റെ പേരെടുത്ത് പരാമര്‍ശിക്കാതെ യോഗി പറഞ്ഞു.

ഓക്‌സിജന്‍ ലഭിക്കാതെ ഇതുവരെ 75 കുട്ടികളാണ് ഖൊരക്പൂര്‍ ബി.ആര്‍.ഡി മെഡിക്കല്‍ കോളജില്‍ മരിച്ചത്. മരണത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും രാജിവയ്ക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഓക്‌സിജന്‍ ലഭിക്കാത്തതല്ല കുട്ടികളുടെ മരണത്തിന് കാരണമെന്നായിരുന്നു ഗവണ്‍മെന്റിന്റെ വിശദീകരണം. അതേസമയം മരണത്തിന്റെ കാരണം വ്യക്തമാക്കാനും ഗവണ്‍മെന്റ് തയ്യാറായിട്ടില്ല.
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

'സിനിമയിൽ അഭിനയിക്കാനൊരുങ്ങുകയാണോ? തെരഞ്ഞെടുപ്പ് വിജയത്തിന് പിആർ സഹായം തേടിയോ?'; സാമൂഹ്യ മാധ്യമങ്ങളിലെ പ്രചരണങ്ങൾക്ക് മറുപടിയുമായി വൈഷ്ണ സുരേഷ്
'സുപ്രീംകോടതിയെ സമീപിക്കും, നീതി ലഭിക്കുമെന്നാണ് പ്രതീക്ഷ'; ഉന്നാവ് പീഡനക്കേസ് പ്രതിയുടെ കഠിനതടവ് മരവിച്ച സംഭവത്തിൽ പ്രതികരിച്ച് അതീജീവിതയുടെ അമ്മ