ഉറി ആക്രമണം: പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ; തെളിവുകള്‍ കൈമാറി

Published : Sep 21, 2016, 09:14 AM ISTUpdated : Oct 05, 2018, 12:35 AM IST
ഉറി ആക്രമണം: പാക്കിസ്ഥാന് മുന്നറിയിപ്പ് നല്‍കി ഇന്ത്യ; തെളിവുകള്‍ കൈമാറി

Synopsis

ദില്ലി: ഉറി ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പാക് ഹൈക്കമ്മീഷണര്‍ അബ്ദുള്‍ ബാസിതിനെ ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വിളിച്ചു വരുത്തി. ഉറി ആക്രമണത്തില്‍ ശക്തമായ അതൃപ്തി വിദേശകാര്യ സെക്രട്ടറി എസ.ജയശങ്കര്‍ പാക് ഹൈക്കമ്മീഷണറെ അറിയിച്ചു. ഉറി ആക്രമണത്തില്‍ പങ്കില്ലെന്ന്പാക്കിസ്ഥാന്‍ ആവര്‍ത്തിക്കുന്ന പശ്ചാത്തലത്തില്‍  പാക് പങ്ക് വ്യക്തമാക്കുന്ന തെളിവുകളും ഇന്ത്യ പാക് ഹൈക്കമ്മീഷണര്‍ക്ക് കൈമാറി. കൊല്ലപ്പെട്ട ഭീകരരിൽനിന്നും പാക്ക് നിർമിത വസ്തുക്കൾ ഇന്ത്യൻ സേന പിടിച്ചെടുത്തിരുന്നു.

ഇന്ത്യക്കെതിരായ ഭീകരപ്രവര്‍ത്തനത്തിന് പാക് മണ്ണ് ഉപയോഗിക്കാന്‍ അനുവദിക്കില്ലെന്ന പാക്കിസ്ഥാന്‍ ഉറപ്പുനല്‍കിയിട്ടുള്ള കാര്യം വിദേശകാര്യ സെക്രട്ടറി പാക്കിസ്ഥാനെ ഓര്‍മിപ്പിച്ചു. പഠാൻകോട്ട് വ്യോമതാവളത്തിലെ ആക്രമണം മുതൽ ഈ വർഷം ഇതുവരെ നിയന്ത്രണ രേഖ ലംഘിച്ചുകയറാൻ പലതവണ ഭീകരർ ശ്രമിച്ചതായും ഇന്ത്യ ചൂണ്ടിക്കാട്ടി.

ഈ നിമിഷംപോലും ഭീകരരും ഇന്ത്യൻ സൈന്യവും തമ്മിൽ രണ്ടിടങ്ങളിൽ പോരാട്ടം തുടരുകയാണെന്നും ജയശങ്കർ പറഞ്ഞു. ഭീകരരെ പിന്തുണയ്ക്കില്ലെന്ന വാഗ്ദാനം പാക്കിസ്ഥാൻ പാലിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതിനിടെ, ഇന്ത്യ വ്യോമാക്രമണത്തിന് തയ്യാറെടുക്കുന്നു എന്നാരോപിച്ച് പാക്കിസ്ഥാൻ അധിനിവേശ കശ്മീരിലെ വിമാന സർവ്വീസ് നിര്‍ത്തി വച്ചു. 

ഉറിയിലെ ഭീകരാക്രമണത്തെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന സുരക്ഷാ കാര്യങ്ങള്‍ക്കായുള്ള കേന്ദ്രമന്ത്രിസഭാസമിതി യോഗം വിലയിരുത്തി. ഭീകരാക്രമണത്തോട് കരുതലോടെ പ്രതികരിക്കാനാണ് കേന്ദ്രസര്‍ക്കാര്‍ തീരുമാനിച്ചിട്ടുള്ളത്. അതിര്‍ത്തിയിലും നിയന്ത്രണരേഖയിലും ശക്തമായി തിരിച്ചടിക്കുന്നതിനൊപ്പം ഭീകരതയുടെ പേരില്‍ രാജ്യാന്തര സമൂഹത്തില്‍ പാക്കിസ്ഥാനെ ഒറ്റപ്പെടുത്താനാണ് ഇന്ത്യയുടെ നീക്കം

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

ജിനേഷിന്റെ മരണം തളർത്തി, ഭർത്താവിന്റെ മരണത്തിൽ നീതിയ്ക്കായി അലഞ്ഞത് മാസങ്ങൾ, ഒടുവിൽ തനിച്ചായി ആരാധ്യ
'അതിദാരിദ്ര്യമുക്തരായവർ വീണ്ടും ദാരിദ്ര്യത്തിലേക്ക് പോകരുത്, സൂ​ക്ഷ്മതയോടെ പദ്ധതി മുന്നോട്ട് കൊണ്ടുപോകണം': മുഖ്യമന്ത്രി