
കൊച്ചി: വരാപ്പുഴ കസ്റ്റഡി കൊലപാതക കേസില്‍ നാലാം പ്രതിയായ എസ്ഐ ദീപകിന്‍റെ ജാമ്യാപേക്ഷ ഇന്ന് ഹൈകോടതി പരിഗണിക്കും. നേരത്തെ കേസ് പരിഗണിച്ച കോടതി സർക്കാരിനോട് നിലപാട് അറിയിക്കാൻ ആവശ്യപ്പെട്ടിരുന്നു. താൻ ശ്രീജിത്തിനെ മർദ്ദിച്ചതായി സാക്ഷി മൊഴി പോലും ഇല്ല. മർദ്ദിച്ചത് ആർടിഎഫുകാരാണ് എന്നാണ് ദീപക്കിന്‍റെ മൊഴി. തന്നെ അന്വേഷണ സംഘം മനഃപൂർവം കേസിൽ പ്രതിയാക്കി എന്നുമാണ് ദീപക് ജാമ്യാപേക്ഷയിൽ പറയുന്നത്.
കസ്റ്റഡി മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ശ്രീജിത്തിന്‍റെ ഭാര്യ അഖില സമർപ്പിച്ച ഹർജിയും ഹൈ കോടതിയുടെ പരിഗണനയിൽ ഉണ്ട്. ഈ ഹർജി 22 നാണ് പരിഗണിക്കുക. സിബിഐ അന്വേഷണം ആവശ്യമില്ലെന്ന് സർക്കാർ നേരത്തെ കോടതിയെ നിലപാട് അറിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam