വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിനെതിരെ ഒരിക്കലും മൊഴി നല്‍കിയിട്ടില്ലെന്ന് വാസുദേവന്‍റെ മകന്‍ വിനീഷ്

Web Desk |  
Published : Apr 15, 2018, 10:49 AM ISTUpdated : Jun 08, 2018, 05:53 PM IST
വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിനെതിരെ ഒരിക്കലും മൊഴി നല്‍കിയിട്ടില്ലെന്ന് വാസുദേവന്‍റെ മകന്‍ വിനീഷ്

Synopsis

വരാപ്പുഴ കസ്റ്റഡി മരണം: ശ്രീജിത്തിനെതിരെ ഒരിക്കലും മൊഴി നല്‍കിയിട്ടില്ലെന്ന് വാസുദേന്‍റെ മകന്‍ വിനീഷ്

കൊച്ചി: വരാപ്പുഴ ശ്രീജിത്തിന്‍റെ കസ്റ്റഡി മരണവുമായി ബന്ധപ്പെട്ട് കൂടുതല്‍ വെളിപ്പെടുത്തലുമായി ആത്മഹത്യ ചെയ്ത വാസുദേവന്‍റെ മകന്‍ വിനീഷ്. ആദ്യം നൽകിയ മൊഴിയിലും രണ്ടാമത്തെ മൊഴിയിലും ശ്രീജിത്തിന്റെ പേര് പറഞ്ഞിട്ടില്ലെന്ന് വിനീഷ് വ്യക്തമാക്കി. ആദ്യം ആറ് പേരുടെ പേരാണ് പോലീസിനു നൽകിയത്.

ഇതിൽ ശ്രീജിത്തിന്റെയോ സജിത്തിന്റെയോ പേര് ഇല്ലായിരുന്നു. പോലീസ് വ്യാജമായാണ്  മൊഴി രേഖപ്പെടുത്തിയതെന്നും വിനീഷ് പറഞ്ഞു. സ്റ്റേഷനിലെത്തി കുറച്ച് പേരുകള്‍ വായിച്ച് കേള്‍പ്പിച്ചു. ഇവരെയൊക്കെ കണ്ടാല്‍ അറിയുമോ എന്ന് ചോദിച്ചു. കണ്ടിട്ടുണ്ടെന്ന് മറുപടി പറഞ്ഞു. അക്രമിസംഘത്തില്‍ ഉണ്ടായിരുന്നില്ലെന്നായിരുന്നു മറുപടി. 

വിനീഷിന്‍റെ വെളിപ്പെടുത്തലോടെ പൊലീസ് കൂടുതല്‍ പ്രതിരോധത്തിലാവുകയാണ്. നേരത്തെ ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്ത് ആക്രമണത്തെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത വാസുദേവന്‍റെ മകനും മറ്റൊരു അയല്‍ക്കാരനും മൊഴി നല്‍കിയതിന്‍റെ അടിസ്ഥാനത്തിലാണെന്നായിരുന്നു പൊലീസിന്‍റെ വാദം. എന്നാല്‍ താന്‍ മൊഴി നല്‍കിയിട്ടില്ലെന്ന നേരത്തെ തന്നെ വെളിപ്പെടുത്തിയ വിനീഷ് താന്‍ ഒരിക്കലും ശ്രീജിത്തിന്‍റെ പേര് പറഞ്ഞിട്ടില്ലെന്നാണ് ഇപ്പോള്‍ വ്യക്തമാക്കിയിരിക്കുന്നത്. നേരത്തെ ശ്രീജിത്തിനെതിരെ മൊഴി നല്‍കാന്‍ സിപിഎം ബ്രാഞ്ച് സെക്രട്ടറി വഴി ശ്രമം നടത്തിയതായി ആരോപിച്ച് മകന്‍ രംഗത്ത് വന്നിരുന്നു. 
 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

click me!

Recommended Stories

തെരഞ്ഞെടുപ്പ് തോൽവിക്ക് ശേഷവും സിപിഎമ്മും കോൺ​ഗ്രസും രാജ്യവിരുദ്ധ മനോഭാവം തുടരുന്നു: അനിൽ ആന്റണി
നമ്മുടെ നേട്ടങ്ങൾ സഹായം നിഷേധിക്കാനുള്ള കാരണമാക്കുന്നു; കേന്ദ്ര മന്ത്രിക്ക് അക്കമിട്ട് നിരത്തി നിവേദനം നൽകിയതാണ്, പോരാട്ടം തുടരുമെന്ന് മുഖ്യമന്ത്രി