
വേങ്ങര: വേങ്ങര നിയമസഭ മണ്ഡലത്തിലേക്ക് നടന്ന ഉപതെരഞ്ഞെടുപ്പില്‍ യുഡിഎഫ് വിജയിച്ചു. 23310 വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി കെഎന്‍എ ഖാദര്‍ വിജയിച്ചത്. 65227 വോട്ടാണ് ലീഗ് സ്ഥാനാര്‍ത്ഥി മണ്ഡലത്തില്‍ നിന്നും നേടിയത്. അതേ സമയം എതിര് സ്ഥാനാര്‍ത്ഥിയായ പിപി ബഷീര്‍ 41917 വോട്ടാണ് നേടിയത്. എസ്.ഡി.പി.ഐ സ്ഥാനാര്‍ത്ഥി കെസി നസീര്‍ 8648 വോട്ട് നേടി. ബിജെപിയുടെ ജനചന്ദ്രന് മാസ്റ്റര്‍ 5728 വോട്ടാണ് നേടിയത്.
ശക്തമായ മത്സരത്തിൽ ലീഗിന്റെ കോട്ടകളിലുൾപ്പെടെ വിള്ളലുണ്ടാക്കിയ ബഷീർ കുഞ്ഞാലിക്കുട്ടിക്ക് ലഭിച്ച കഴിഞ്ഞ തവണത്തെ മൃഗീയ ഭൂരിപക്ഷം വൻതോതിൽ കുറയ്ക്കാനായി. ഭൂരിപക്ഷത്തിൽ 14,747 വോട്ടിന്റെ കുറവാണ് ലീഗിന് ഇത്തവണയുണ്ടായത്.
ബിജെപിക്കും വേങ്ങരയിൽ കനത്ത തിരിച്ചടിയാണ് ഉണ്ടായത്. എസ്ഡിപിഐ സ്ഥാനാർഥിയേക്കാളും ബിജെപി പിന്നിലായി. 8648 വോട്ട് നേടിയ എസ്ഡിപിഐ മൂന്നാമതെത്തിയപ്പോൾ ബിജെപിക്ക് 5728 വോട്ടാണ് ലഭിച്ചത്. ലീഗ് വിമതൻ നോട്ടയേക്കാളും പിന്നിലായി. നോട്ടയ്ക്ക് 502 പേർ കുത്തിയപ്പോൾ വിമതന് 442 വോട്ടാണ് ലഭിച്ചത്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam