വേങ്ങരയില്‍  ഇരുമുന്നണികളും പ്രതിരോധത്തില്‍

Published : Sep 25, 2017, 12:24 AM ISTUpdated : Oct 05, 2018, 12:00 AM IST
വേങ്ങരയില്‍  ഇരുമുന്നണികളും പ്രതിരോധത്തില്‍

Synopsis

മലപ്പുറം: വേങ്ങരയില്‍ ആദ്യ റൗണ്ടില്‍ ഇരു മുന്നണികളും പ്രതിരോധത്തില്‍. വിമത സ്ഥാനാര്‍ഥി പ്രശ്‌നവും പ്രാദേശിക ആഭ്യന്തര പ്രശ്‌നങ്ങളുമാണ് യു.ഡി.എഫിനെ അങ്കലാപ്പിലാക്കുന്നത്. തോമസ് ചാണ്ടിക്കെതിരെ ഉയരുന്ന ഗുരുതര ആരോപണങ്ങള്‍ ഇടതു മുന്നണിയെയും  പ്രതിരോധത്തിലാക്കുന്നു.

വേങ്ങരയില്‍ കെ.എന്‍.എ ഖാദറിനെ സ്ഥാനാര്‍്ഥിയാക്കിയത് രുചിക്കാത്തവര്‍ മുസ്ലീ ലീഗിലുണ്ട്. അസംതൃപ്തരുടെ പിന്തുണ പ്രതീക്ഷിച്ച് ലീഗ് തൊഴിലാളി സംഘടനയുടെ ജില്ലാ നേതാവായിരുന്ന കെ.ഹംസ വിമതനായി. ലീഗ് ഉന്നത നേതാക്കള്‍ അനുനയിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും  ഹംസ വഴങ്ങിയിട്ടില്ല.

ഇതിനൊപ്പമാണ് മണ്ഡലത്തിലെ മൂന്ന് പഞ്ചായത്തുകളില്‍ പ്രാദേശിക ഭരണത്തെ ചൊല്ലി ലീഗ്-കോണ്‍ഗ്രസ് നേതാക്കള്‍ തമ്മിലുള്ള  വൈരം. പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് സംവിധാനം വിട്ട്  ഇരു പാര്‍ട്ടിക്കാരും തമ്മില്‍ മത്സരിച്ചിരുന്നു. കണ്ണമംഗലം, പറപ്പൂര്‍, വേങ്ങര പഞ്ചായത്തുകളിലെ ലീഗ് കോണ്‍ഗ്രസ് തര്‍ക്കം യു.ഡി.എഫിന് തണുപ്പിക്കണം.

എതിര്‍ചേരിയിലെ വിമത നീക്കങ്ങള്‍ ഈ തിരഞ്ഞെുപ്പില്‍ വേങ്ങരയുടെ ചരിത്രം തിരുത്തുമെന്ന് പ്രതീക്ഷയിലാണ് ഇടതുമുന്നണി. ഫാസിസത്തിനെതിരെ യഥാര്‍ഥ പോരാളി തങ്ങളെന്ന് മുദ്രവാക്യമാണ് ന്യൂനപക്ഷ മണ്ഡലത്തില്‍ ഇടതുമുന്നണി ഉയര്‍ത്തുന്നത്. അതേസമയം മന്ത്രി തോമസ് ചാണ്ടിക്കെതിരെ അനുദിനം ശക്തമാകുന്ന ആരോപണങ്ങള്‍ മുന്നണിയെ പ്രതിരോധത്തിലാക്കുന്നു.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

PP
About the Author

Prabeesh PP

2017 മുതല്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ ചീഫ് സബ് എഡിറ്റര്‍. ഡെവലപ്മെന്റ്റ് സ്റ്റഡീസിൽ ബിരുദാനന്തര ബിരുദവും ജേണലിസത്തില്‍ പോസ്റ്റ് ഗ്രാജുവേറ്റ് ഡിപ്ലോമയും നേടി. പ്രാദേശിക, കേരള, ദേശീയ അന്താരാഷ്ട്ര വാർത്തകൾ, സംസ്ഥാന, ദേശീയ, അന്താരാഷ്ട്ര വാര്‍ത്തകളും എന്റര്‍ടെയിന്‍മെന്റ്, ആരോഗ്യം തുടങ്ങിയ വിഷയങ്ങളിലും എഴുതുന്നു. ഒരു പതിറ്റാണ്ട് പിന്നിട്ട മാധ്യമപ്രവര്‍ത്തന കാലയളവില്‍ നിരവധി ഗ്രൗണ്ട് റിപ്പോര്‍ട്ടുകള്‍, ന്യൂസ് സ്റ്റോറികള്‍, ഫീച്ചറുകള്‍, അഭിമുഖങ്ങള്‍, ലേഖനങ്ങള്‍ തുടങ്ങിയവ പ്രസിദ്ധീകരിച്ചു. പ്രിന്റ്, വിഷ്വല്‍, ഡിജിറ്റല്‍ മീഡിയകളില്‍ പ്രവര്‍ത്തനപരിചയം. മെയില്‍: prabeesh@asianetnews.inRead More...
click me!

Recommended Stories

എൽഡിഎഫ് സ്ഥാനാർഥിയുടെ ബന്ധുവിന്റെ വീട്ടിൽ സ്ഫോടക വസ്തു എറിഞ്ഞ കേസ്; ലീഗ് പ്രവർത്തകൻ പിടിയിൽ
'കലക്ടർ വെറും റീൽ സ്റ്റാർ'; ടീന ദാബിക്കെതിരെ വിദ്യാർത്ഥികൾ, രോഷം സമരക്കാരെ കാണാൻ വിസമ്മതിച്ചതോടെ