വിജിലന്‍സ് ഡയറക്ടറുടെ അധികാരം വെട്ടിക്കുറച്ച ഉത്തരവ് തിരുത്താതെ എല്‍ഡിഎഫ് സര്‍ക്കാരും

Published : Jan 06, 2017, 07:41 AM ISTUpdated : Oct 04, 2018, 05:15 PM IST
വിജിലന്‍സ് ഡയറക്ടറുടെ അധികാരം വെട്ടിക്കുറച്ച ഉത്തരവ് തിരുത്താതെ എല്‍ഡിഎഫ് സര്‍ക്കാരും

Synopsis

തിരുവനന്തപുരം: വിജിലന്‍സ് ഡയറക്ടറുടെ അധികാരം വെട്ടിക്കുറച്ച യുഡിഎഫ് സര്‍ക്കാര്‍ ഉത്തരവ് തിരുത്താതെ ഇടതുസര്‍ക്കാരും. നിലവിലെ അവസ്ഥയില്‍ വിജിലന്‍സ് ഡയറക്ടറേറ്റിന് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാന്‍ അധികാരമില്ല. വിവരാവകാശ രേഖയിലൂടെയാണ് നിര്‍ണായക വിവരം പുറത്ത് വന്നത്. തിരുവനന്തപുരത്തെ വിജിലന്‍സ് ആസ്ഥാനത്തിന് പൊലീസ് സ്റ്റേഷന്റെ പദവിയും അധികാരവും നല്‍കുന്ന 2000ത്തിലെ വിജ്ഞാപനം 2015ല്‍ യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് രഹസ്യമായി റദ്ദാക്കുകയായിരുന്നു.

ഇതോടെ വിജിലന്‍സ് ആസ്ഥാനത്തിന് പൊലീസ് സ്റ്റേഷന്റെ അധികാരമില്ല. പരാതിയില്‍ അന്വേഷണം നടത്താനും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്യാനുമുളള അധികാരം വിജിലന്‍സ് ഡയറക്ടര്‍ക്ക് ഇല്ലാതായി.മന്ത്രിമാര്‍ക്കെതിരെയോ ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരെയോ പരാതി കിട്ടിയാല്‍ വിജിലന്‍സ് ഡയറക്ടര്‍ അതില്‍ തുടര്‍നടപടികള്‍ സ്വീകരിച്ചില്ലെങ്കിലും നിയമപരമായി ചോദ്യം ചെയ്യാനാകില്ല. കീഴ് യൂണിറ്റുകളിലേക്ക് പരാതി കൈമാറാനുളള ബാധ്യതയും ഡയറക്ടര്‍ക്കില്ല.

എന്നാല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തില്‍ വന്ന് ഏഴു മാസമായിട്ടും യുഡിഎഫ് സര്‍ക്കാരിന്റെ കാലത്ത് കൊണ്ടു വന്ന വിജ്ഞാപനം പുനപരിശോധിക്കാന്‍ തയ്യാറായിട്ടില്ലെന്നത് ശ്രദ്ധേയമാണ്. ഉന്നതര്‍ക്കെതിരെ പരാതി കിട്ടുമ്പോള്‍ സ്വമേധായാ അന്വേഷിക്കാന്‍ വിജിലന്‍സ് ഡയറക്ടര്‍ തയ്യാറാകുന്നില്ലെന്ന് കഴിഞ്ഞ ദിവസം തിരുവനന്തപുരം വിജിലന്‍സ് കോടതി വിമര്‍ശനം ഉന്നയിച്ചിരുന്നു.2015ല്‍ പുറത്തിറങ്ങിയ വിജ്‍‍ഞാപനം കോടതിയുടെ ശ്രദ്ധയില്‍ കൊണ്ടുവരാനുളള നീക്കത്തിലാണ് വിജിലന്‍സ് ഉദ്യോഗസ്ഥര്‍.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

സ്വര്‍ണം വാങ്ങാൻ കോടികള്‍; ഉണ്ണികൃഷ്ണൻ പോറ്റിക്ക് പലപ്പോഴായി 1.5 കോടി നൽകിയെന്ന് ഗോവര്‍ധന്‍; തെളിവുകളും കൈമാറി
കൊച്ചിയിൽ ദുരൂഹ സാഹചര്യത്തിൽ റിട്ട. അധ്യാപിക മരിച്ച നിലയിൽ, മൃതദേഹത്തിൽ നിറയെ മുറിവുകള്‍, പൊലീസ് അന്വേഷണം