
അഴിമതിക്കാരായ ഉദ്യോഗസ്ഥരെകുടുക്കാന്‍ ജേക്കബ് തോമസും കൂട്ടരും കച്ചകെട്ടിയിറങ്ങിയതിന് പിന്നാലെയാണ് അഴിമതിക്കേസില്‍ പ്പെട്ട ഉന്നത ഉദ്യോഗസ്ഥരുടെ പട്ടിക പുറത്തുവന്നത്. വിവിധ വകുപ്പുകളുടെയും സ്ഥാപനങ്ങളുടെയും തലപ്പത്തുളള 47 ഉന്നത സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥര്‍ക്കെതിരെയാണ് അഴിമതി നിരോധന നിയമപ്രകാരം നടപടി പുരോഗമിക്കുന്നത്. ഇതില്‍ 32 ഐ എ എസ് ഉദ്യോഗസ്ഥരുടുണ്ട്. 15 ഐ പി എസ് ഉദ്യോഗസ്ഥരും ഉള്‍പ്പെട്ടിട്ടുണ്ട്. ഭൂരിഭാഗം ഉദ്യോഗസ്ഥര്‍ക്കുമെതിരായ അന്വേഷണം പാതിവഴിയിലെന്നാണ് വിവരാവകാശ രേഖ.
ഭൂമി പതിച്ചുകൊടുത്തതുമായി ബന്ധപ്പെട്ട് ഐ എ എസ് ഉദ്യോഗസ്ഥരായ ആനന്ദ സിംഗ്, എന്‍ എ കൃഷ്ണന്‍കുട്ടി, മുരളീധരന്‍, ഷീലാ തോമസ് എന്നിവര്‍ക്കെതിരായ അന്വേഷണം പൂര്‍ത്തിയായെങ്കിലും സര്‍ക്കാരിന്റെ പ്രോസിക്യൂഷന്‍ അനുമതി കാത്തുകിടക്കുകയാണ്. വാനിന കൃഷി അഴിമതിയില്‍ എ ജെ രാജനെതിരായ അന്വേഷണം പൂര്‍ത്തിയായെങ്കിലും അന്തിമ റിപ്പോര്‍ട് ആയിട്ടില്ല. ടി ഒ സൂരജിനെതിരായ അനധികൃത സ്വത്തു സമ്പാദനക്കേസില്‍ പ്രോസിക്യൂഷന്‍ സാങ്ഷന് നടപടി തുടങ്ങിയിട്ടുണ്ട്. കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനിലെ അഴിമതിയുമായി ബന്ധപ്പെട്ടും സൂരജിനെതിരെ അന്വേഷണം തുടരുന്നു. എ!ഡി ജിപി ടോമിന്‍ തച്ചങ്കരിക്കെതിരെ നാല് കേസുകളില്‍ വിജിലന്‍സ് അന്വേഷണം തുടരുന്നുണ്ട്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam