
മുന്‍ മന്ത്രി കെ ബാബുവിനെതിരായ അനധികൃത സ്വത്ത് സമ്പാദന കേസില്‍ വിജിലന്‍സ് പരിശോധന ഇന്നും തുടരും. ഇനിയും മൂന്ന് ലോക്കറുകള്‍ കൂടി പരിശോധിക്കാനുണ്ടെന്നാണ് വിജിലന്‍സ് പറയുന്നത്. ഇന്നലെ ബാബുവിന്‍റെ മകള്‍ ഐശ്വര്യയുടെ പേരിലുള്ള ഒരു ബാങ്ക് ലോക്കര്‍ വിജിലന്‍സ് സംഘം തുറന്ന് പരിശോധിച്ചിരുന്നു. ഇവിടെ നിന്ന് 117 പവന്‍ സ്വര്‍ണമാണ് കണ്ടെത്തിയത്. അതിനിടെ, കഴിഞ്ഞ ദിവസം ബാബുവിന്‍റെയും അടുത്തബന്ധുക്കളുടെയം വീടുകളില്‍ നടത്തിയ റെയ്ഡില്‍ പിടിച്ചെടുത്ത രേഖകള്‍ വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ഇന്ന് മൂവാറ്റുപുഴ കോടതിയില്‍ ഹാജരാക്കും. നാല് ബാങ്ക് ലോക്കറുകളും ഏതാനും ബാങ്ക് അക്കൗണ്ടുകളും പരിശോധനയുടെ ഭാഗമായി അന്വേഷണ സംഘം മരവിപ്പിച്ചിരിക്കുകയാണ്.
ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam