യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സോളാര്‍ ബോട്ട് കരാര്‍ അഴിമതിയുടെ നിഴലില്‍

Published : Nov 23, 2016, 04:42 AM ISTUpdated : Oct 05, 2018, 01:02 AM IST
യുഡിഎഫ് സര്‍ക്കാര്‍ നല്‍കിയ സോളാര്‍ ബോട്ട് കരാര്‍ അഴിമതിയുടെ നിഴലില്‍

Synopsis

തിരുവനന്തപുരം: കഴിഞ്ഞ യുഡിഎഫ് സര്‍ക്കാരിന്‍റെ കാലത്ത് സോളാര്‍ ബോട്ട് നിര്‍മാണത്തിന് നല്‍കിയ കരാര്‍ അഴിമതിയുടെ നിഴലില്‍. ടെന്‍ഡര്‍ ക്ഷണിക്കുന്നതിന്  ഒരു മാസം മുമ്പ് തന്നെ കമ്പനിക്ക് നിര്‍മാണ കരാര്‍ നല്‍കാന്‍ തീരുമാനിച്ചതിന്റെ രേഖകള്‍ ഏഷ്യാനെറ്റ് ന്യൂസിന് ലഭിച്ചു. ചുരുങ്ങിയത് മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തന പരിചയം വേണമെന്ന വ്യവസ്ഥ  ഉണ്ടായിരിക്കെ, കമ്പനി  രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് രണ്ട്  മാസം മുന്പ് മാത്രം . ഇടപാടിനെക്കുറിച്ച് വിജിലൻസ് പ്രാഥമിക അന്വേഷണം തുടങ്ങി.

കോളിളക്കം സൃഷ്ടിച്ച സോളാര്‍ കേസിന് പിന്നാലെയാണ് യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തെ സോളാറുമായി ബന്ധപ്പെട്ട് മറ്റൊരു പദ്ധതികുറിച്ച് കൂടി ആരോപണങ്ങള്‍ ഉയരുന്നത്. സംസ്ഥാനത്ത് ആദ്യമായി യാത്രാ സര്‍വീസിനായി സോളാര്‍ ബോട്ട് നിര്‍മിക്കാന്‍ ജലഗതാഗത വകുപ്പ് തീരുമാനിക്കുന്നത് 2012 മെയ് 19ന്. ഇതിനായി അനെര്‍ട്ട് ഡയറക്ടര്‍  ഉള്‍പ്പെടെ എട്ട് വിദഗ്ദരടങ്ങിയ സാങ്കേതിക കമ്മിറ്റിയും രൂപീകരിച്ചു. 75 പേര്‍ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന ബോട്ട് നിര്‍മിക്കാനായിരുന്നു കരാര്‍.രാജ്യത്ത് തന്നെ ഇത്തരത്തിലുള്ള ആദ്യ പദ്ധതിയായതിനാല്‍ ഒരു ടെന്‍ഡര്‍ അപേക്ഷ മാത്രം വന്നാലും സ്വീകരിക്കാന്‍ സാങ്കേതിക സമിതി തീരുമാനിച്ചു. കരാറിനെ കുറിച്ച് സംശയങ്ങള്‍ ഉയരുന്നതും ഇവിടെ നിന്ന് തന്നെ.

ബോട്ട് നിര്‍മാണത്തിന് ടെന്‍ഡര്‍ ക്ഷണിക്കുന്നത് 2014 ജനുവരി പത്തിന്. ഈ രേഖകള്‍ പ്രകാരം ടെന്‍ഡര്‍ സമര്‍പ്പിക്കാനുള്ള അവസാന തീയതി ജനുവരി 31. ഇനി 2013 ഡിസംബര്‍ നാലിന് ചേര്‍ന്ന സാങ്കേതിക സമിതി യോഗത്തിന്റെ മിനിട്സ് കാണുക. കൊച്ചി കേന്ദ്രമായ നവാള്‍ട് സോളാര്‍ ആന്‍റ് ഇലക്ട്രിക് ബോട്സ് എന്ന കന്പനിക്ക് നിര്‍മാണ കരാര്‍ നല്‍കാന്‍ ഈ  യോഗത്തില്‍ തീരുമാനിച്ചതായി രേഖപ്പെടുത്തിയിരിക്കുന്നു. അതായത് ടെന്‍ഡര്‍ ക്ഷണിക്കുന്നതിന് ഒരു മാസം മുന്പ് കരാര്‍ നല്‍കുന്ന ജാലവിദ്യ. എന്നാല്‍ ഇതിന് നവാള്‍ട് പാര്‍ട്ണര്‍ സന്ദിത്ത് തണ്ടാശ്ശേരി നല്‍കുന്ന മറുപടി ഇതാണ്.

ഇനി കരാറിന്‍റെ മറ്റൊരു വശം കാണുക. ടെന്‍ഡര്‍ ലഭിക്കുന്ന കമ്പനിയുടെ സാമ്പത്തിക ശേഷിയും നിര്‍മാണ വൈദഗ്ദ്യവും വിലയിരുത്താന്‍ കഴിഞ്ഞ മൂന്ന് വര്‍ഷത്തെ ഓഡിറ്റ് ചെയ്ത കണക്കുകള്‍ സമര്‍പ്പിക്കണമെന്നാണ് വ്യവസഥ. കരാര്‍ നല്‍കിയ കന്പനി നവാള്‍ട് എന്ന കമ്പനി രജിസ്റ്റര്‍ ചെയ്തിരിക്കുന്നത് 2013 ഓക്ടോബര്‍ 24 ന് മാത്രമെന്ന്  കമ്പനി കാര്യ വകുപ്പിന്റെ ഈ രേഖ തെളിയിക്കുന്നു. കരാര്‍ നല്‍കുമ്പോള്‍ രണ്ട് മാസം മാത്രം പ്രായമുള്ള ഒരു കമ്പനി എങ്ങിനെ മൂന്ന് വര്‍ഷത്തെ കണക്കുകള്‍ നല്‍കും. കരാര്‍ ലഭിക്കാന്‍ വേണ്ടി മാത്രം തട്ടിക്കൂട്ടിയ കടലാസ് കന്പനിയെന്ന് ഇതോടെ സംശയം ഉയരുന്നു. പരാതിയെ തുടര്‍ന്ന് വിജിലന്‍സ് പ്രാഥമിക  അന്വേഷണം തുടങ്ങിയിട്ടുണ്ട്.

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

GC
About the Author

Gopalakrishnan C

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും സ്പോർട്സ് ലീഡുമാണ്. 2004ൽ കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. സ്പോര്‍ട്സ്, എന്‍റര്‍ടെയ്ൻമെന്‍റ് വിഷയങ്ങളില്‍ എഴുതുന്നു. 20 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ക്രിക്കറ്റ്, ഫുട്ബോള്‍ ലോകകപ്പുകൾ, ഒളിംപിക്സ് , ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, സ്കൂള്‍ കലോത്സവും കായികമേളകള്‍ ഉള്‍പ്പെടെയുള്ള ഇവന്‍റുകള്‍ ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനിനുവേണ്ടി ലീഡ് ചെയ്തു. പ്രിന്‍റ് മീഡിയയില്‍ ദീപിക, മംഗളം, മനോരമ ദിനപത്രങ്ങളിലും ഡിജിറ്റൽ മീഡിയയില്‍ യാഹു, വെബ്ദുനിയ, ദീപിക എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: gopalakrishnan@asianetnews.inRead More...
click me!

Recommended Stories

കോഴിക്കോട് പിതാവ് മകനെ കുത്തി പരിക്കേൽപ്പിച്ചു, പിതാവും മറ്റൊരു മകനും കസ്റ്റഡിയിൽ
ക്രിസ്മസിന് പിറ്റേന്ന് മുതൽ ട്രെയിൻ ടിക്കറ്റ് നിരക്കിൽ വർധനവ് പ്രഖ്യാപിച്ച് ഇന്ത്യൻ റെയിൽവേ, ലക്ഷ്യം 600 കോടി അധിക വരുമാനം; മാറ്റങ്ങൾ ഇങ്ങനെ