വിനായകന്റെ മരണം: സിബിഐക്ക് കത്തയക്കുമെന്ന് ദേശീയ പട്ടികജാതി കമ്മിഷന്‍

Published : Aug 03, 2017, 07:36 PM ISTUpdated : Oct 05, 2018, 12:52 AM IST
വിനായകന്റെ മരണം: സിബിഐക്ക് കത്തയക്കുമെന്ന് ദേശീയ പട്ടികജാതി കമ്മിഷന്‍

Synopsis

തൃശൂര്‍ ഏങ്ങണ്ടിയൂരില്‍ പൊലീസ് മര്‍ദ്ദനത്തെതുടര്‍ന്ന് ആത്മഹത്യ ചെയ്ത  വിനായകന്റെ കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് കത്തയക്കുമെന്ന് ദേശീയ പട്ടികജാതി കമ്മിഷന്‍. മൂന്ന് ദിവസത്തിനകം വിശദമായ റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദേശം നല്‍കി. വിനായകന്റെ അച്ഛന്റെ പരാതിയില്‍ ലോകായുക്ത നേരിട്ട് അന്വേഷണം ആരംഭിച്ചു.

തൃശൂര്‍ പാവറട്ടിയില്‍ വിനായകനോടൊപ്പം പൊലീസ് കസ്റ്റഡിയിലെടുത്ത് മര്‍ദിച്ച  ശരത്തിന്റെ വീട്ടിലെത്തിയാണ്  ക്രൈം ബ്രാഞ്ച് സംഘം മൊഴിയെടുത്തത്. വിനായകനെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും മുടി പിടിച്ചുവലിച്ച് ഉപദ്രവിച്ചെന്നും ശരത്  മൊഴി നല്‍കി. ദേശീയ പട്ടികജാതി കമ്മിഷനും വിഷയത്തില്‍ നടപടി തുടങ്ങി. കളക്ടര്‍, ജില്ലാ പൊലീസ് മേധാവി, ആര്‍ടിഒ എന്നിവരെ വിളിച്ചു വരുത്തിയ കമ്മിഷന്‍ മൂന്ന് ദിവസത്തിനുള്ളില്‍ വിശദമായ റിപ്പോര്‍ട്ട് നല്‍കാന്‍ ആവശ്യപ്പെട്ടു. ക്രൈം ബ്രാഞ്ച് അന്വേഷണത്തില്‍ കുടുംബത്തിന് തൃപ്തിയില്ലാത്ത സാഹചര്യത്തില്‍  കേസ് ഏറ്റെടുക്കണമെന്നാവശ്യപ്പെട്ട് സിബിഐക്ക് കത്ത് അയക്കാന്‍  കമ്മിഷന്‍ തീരുമാനിച്ചു.

കുടുംബത്തിനുള്ള സഹായധനം ഉടന്‍ ലഭ്യമാക്കാനുള്ള നടപടി തുടങ്ങിയതായും വിനായകന്റെ വീട് സന്ദര്‍ശിച്ച ശേഷം ദേശീയ പട്ടികജാതി കമ്മിഷന്‍ വൈസ് ചെയര്‍മാന്‍ എല്‍ മുരുഗന്‍ അറിയിച്ചു. വിനായകന്റെ അച്ഛന്‍ കൃഷ്ണന്‍കുട്ടിയുടെ പരാതിയില്‍ നേരിട്ട് കേസ് അന്വേഷിക്കാന്‍ ലോകായുക്ത തീരുമാനിച്ചു. വിനായകന്റെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം ചെയ്ത ഡോക്ടര്‍മാരില്‍ നിന്ന് കേസിലെ ദൃക്‌സാക്ഷിയായ ശരത്തില്‍ നിന്നും ഈ മാസം 24നു ലോകയുക്ത മൊഴിയെടുക്കും. കേസ് ഡയറി ഹാജരാക്കാന്‍ വാടാനപ്പള്ളി പൊലീസിനും 16,17 തീയതികളിലെ ജനറല്‍ ഡയറി ഹാജരാക്കാന്‍ പാവറട്ടി പൊലീസിനും ലോകായുക്ത നിര്‍ദേശം നല്‍കി.

 

PREV

ഇന്ത്യയിലെയും ലോകമെമ്പാടുമുള്ള എല്ലാ Malayalam News അറിയാൻ എപ്പോഴും ഏഷ്യാനെറ്റ് ന്യൂസ് മലയാളം വാർത്തകൾ. Malayalam News Live എന്നിവയുടെ തത്സമയ അപ്‌ഡേറ്റുകളും ആഴത്തിലുള്ള വിശകലനവും സമഗ്രമായ റിപ്പോർട്ടിംഗും — എല്ലാം ഒരൊറ്റ സ്ഥലത്ത്. ഏത് സമയത്തും, എവിടെയും വിശ്വസനീയമായ വാർത്തകൾ ലഭിക്കാൻ Asianet News Malayalam

HRK
About the Author

honey R K

ഏഷ്യാനെറ്റ് ന്യൂസ് ഓണ്‍ലൈനില്‍ 2012 മുതല്‍ പ്രവര്‍ത്തിക്കുന്നു. നിലവില്‍ സീനിയര്‍ അസിസ്റ്റന്‍റ് എഡിറ്ററും എന്റര്‍ടെയ്‍ൻമെന്റ് ലീഡുമാണ്. കേരള മീഡിയ അക്കാദമിയില്‍ നിന്ന് പത്രപ്രവര്‍ത്തനത്തില്‍ ബിരാദനന്തര ബിരുദ ഡിപ്ലോമ. എന്റര്‍ടെയ്‍ൻമെന്റ്, കലാ- സാംസ്‍കാരികം, രാഷ്‍ട്രീയം, കായികം, പരിസ്ഥിതി തുടങ്ങിയ വിഷയങ്ങളില്‍ എഴുതുന്നു. 15 വര്‍ഷമായി മാധ്യമപ്രവര്‍ത്തകൻ. ഗോവാ രാജ്യാന്തര ചലച്ചിത്രോത്സവം, കേരള രാജ്യാന്തര ചലച്ചിത്രോത്സവം, സ്‍കൂള്‍ കലോത്സവം, ജില്ലാ കായിക മേളകള്‍, ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകള്‍, ബജറ്റുകള്‍ തുടങ്ങിയവ കവര്‍ ചെയ്‍തിട്ടുണ്ട്. ദൃശ്യ മാധ്യമത്തില്‍ കണ്ണൂര്‍ വിഷനിലും ഡിജിറ്റൽ മീഡിയയില്‍ വൈഗ ന്യൂസ്, ബിലൈവ് ന്യൂസ്, വെബ്‍ദുനിയ എന്നിവയിലും പ്രവര്‍ത്തിച്ചു. ഇ മെയില്‍: honey@asianetnews.inRead More...
click me!

Recommended Stories

നീ എന്ന് വിളിച്ചത് ചോദ്യം ചെയ്തു, പിന്നാലെ അതിക്രമം; രോഗിയെ മർദിച്ചതിന് ഡോക്ടർക്ക് സസ്പെൻഷൻ
ആരവല്ലി മലനിരകളുടെ സംരക്ഷണം; വൻ പ്രതിഷേധ മാർച്ച് സംഘടിപ്പിക്കുമെന്ന് കോൺഗ്രസ്, പുതിയ നിയമം ആരവല്ലി മലനിരകളെ സംരക്ഷിക്കുന്നതാണെന്ന് ബിജെപി